
അനിൽ ജോസഫ്
പാറശാല: മലങ്കര കത്തോലിക്കാസഭയിലെ പാറശ്ശാല രൂപതയുടെ പുതിയ കത്തീഡ്രലിന്റെ കൂദാശാ കര്‍മ്മം നാളെ (26/12/2020) നടക്കും. ഉച്ചകഴിഞ്ഞ് 2.30-ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തിലായിരിക്കും തിരുക്കർമ്മങ്ങൾ. പാറശ്ശാല രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത സഹകാര്‍മികനാവും. സഭയിലെ മറ്റു മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഇടവകകളിലെ പ്രത്യേക പ്രതിനിധികള്‍ തുടങ്ങിയവര്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ക്ക് വിധേയമായി കൂദാശയില്‍ പങ്കെടുക്കും. ഡിസംബര്‍ 27 ഞായറാഴ്ച രാവിലെ 9 മണിക്ക് രൂപതാധ്യക്ഷന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
77 വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിതമായ കോട്ടവിള സെന്റ് മേരീസ് ദേവാലയം 2017 ഓഗസ്റ്റ് അഞ്ചിന് പാറശാല രൂപത രൂപീകൃതമായപ്പോൾ കത്തീഡ്രലായി ഉയര്‍ത്തപ്പെട്ടിരുന്നു. ഇടവക വികാരി ഫാ.സെബാസ്റ്റ്യന്‍ കണ്ണന്താനം, രൂപതാ വികാരി ജനറല്‍ മോണ്‍.ജോസ് കോണത്തുവിള, ചാന്‍സിലര്‍ ഫാ.ഹോര്‍മിസ് പുത്തന്‍വീട്ടില്‍, ഫാ.ബര്‍ണാഡ് വലിയവിള, വിവിധ കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ കൂദാശാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. പാറശാല രൂപതയുടെ ഔദ്യോഗിക യുട്യൂബ് ചാനലായ തണലിലും, കാത്തലിക് വോക്സ് ന്യൂസ് ചാനലിലും ചടങ്ങുകള്‍ വിശ്വാസികള്‍ക്ക് തത്സമയം ലഭ്യമാക്കിയിട്ടുണ്ട്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.