Categories: ArticlesEditorial

പറയാതെ വയ്യ..

© ഷെറി ജന.സെക്രട്ടറി കെ.എൽ.സി.എ

പറയാതെ വയ്യ..

വിശുദ്ധയാവുന്നതിനു മുമ്പ് തന്നെ ജീവിക്കുന്ന വിശുദ്ധയായി മനുഷ്യ ഹൃദയങ്ങളിൽ ഇടം പിടിച്ച വ്യക്തിയായിരുന്നു മദർ തെരേസ. വിശുദ്ധ മദർ തെരേസ ജീവൻ നൽകിയ ‘മിഷനറീസ് ഓഫ് ചാരിറ്റി’ എന്ന് ഇൻറർനെറ്റിൽ പരതിയാൽ 1950 മുതൽ കൽക്കത്ത തെരുവീഥികളിൽ അനാഥർക്കും നിരാലംബർക്കും രോഗികൾക്കും ഈ സമൂഹം ചെയ്തുവരുന്ന സേവനങ്ങൾ പല കുറിപ്പുകളും വാർത്തകളുമായി കാണാം. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി ‘മിഷനറീസ് ഓഫ് ചാരിറ്റി’ വാർത്തകളിൽ നിറയുന്നത് സ്ഥാപനത്തിന് വിദേശ ധനസഹായം സ്വീകരിക്കുന്നതിനുള്ള അനുമതി നിഷേധിച്ച കാര്യമാണ്. പലരുടെയും കണ്ണിൽ ഒരു കരടായി ഈ വാർത്ത കുടുങ്ങിയിട്ടുണ്ട്.

എന്താണ് സംഭവം

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ട്വീറ്റിൽ നിന്നാണ് വാർത്തയുടെ തുടക്കം. മദർതെരേസ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു എന്നും, നിയമവാഴ്ച്ച പ്രധാനമെങ്കിലും മനുഷ്യത്വം വെടിയരുത് എന്നുമായിരുന്നു അത്.

തുടർന്നുള്ള വാർത്തകളിലും പ്രസിദ്ധീകരണങ്ങളിലും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടില്ല എന്ന് സന്യാസ സഭയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ എം. പ്രേമയുടെതായി വിശദീകരണം ഉണ്ടായിരുന്നു. ഒരു കാര്യം വ്യക്തമാണ്, വർഷങ്ങളായി തുടർന്നു പോന്നിരുന്ന കണക്ക് സമർപ്പണം ഉണ്ടായിരുന്നുവെങ്കിലും സ്ഥാപനങ്ങളുടെ എഫ്സിആർഎ അക്കൗണ്ട് കേന്ദ്ര മന്ത്രാലയം ഇത്തവണ പുതുക്കി നൽകിയിട്ടില്ല. പുതുക്കാതിരിക്കുന്നതിനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും റിപ്പോർട്ടുകളില്ല. വിഷയം പരിഹരിക്കുന്നതുവരെ വിദേശ ഫണ്ട് സംബന്ധിച്ച അക്കൗണ്ടുകൾ ഉപയോഗിക്കേണ്ട എന്ന് സ്ഥാപനം തന്നെ തീരുമാനിച്ചതായാണ് ഭാഷ്യം.

പ്രതികൂല പരാമർശങ്ങൾ ഉണ്ടത്രേ

അക്കൗണ്ട് പുതുക്കി നൽകാത്തതിന് കാരണം പ്രതികൂല പരാമർശങ്ങളാണ് എന്നാണ് പുതിയ വാർത്ത. എന്താണ് പ്രതികൂല പരാമർശങ്ങൾ എന്ന് വെളിവാക്കിയിട്ടില്ല. ഒന്നുറപ്പാണ്, രാജ്യമെമ്പാടുമായി 240 ഓളം സ്ഥാപനങ്ങളിൽ അനാഥരും, ഉപേക്ഷിക്കപ്പെട്ടവരും, രോഗികളും കനിവ് അനുഭവിച്ച് കഴിയുന്നുണ്ട്. ധനസഹായം നിൽക്കുന്നതോടുകൂടി ഫലത്തിൽ ഉണ്ടാവുന്നത് എന്താണെന്ന് വ്യക്തം.

സമീപകാലത്ത് പുതുക്കാതിരുന്നതും റദ്ദാക്കിയതുമായ മറ്റു പല സന്നദ്ധസംഘടനകളുടെയും എഫ്സിആർഎ അക്കൗണ്ടുകൾ ഉണ്ട്. ആംനെസ്റ്റി ഇൻറർനാഷണൽ, ലോയേർസ് കളക്ടീവ്, ഗ്രീൻപീസ്, ഫോർഡ് ഫൗണ്ടേഷൻ എന്നീ സംഘടനകളൊക്കെ ഇതിലുൾപ്പെടും. എഫ്സിആർഎ നിയമത്തിൽ 2016 ൽ ചില ഭേദഗതികൾ വരുത്തിയത് കേന്ദ്ര മന്ത്രാലയത്തിന് സന്നദ്ധ സംഘടനകളുടെ മേലുള്ള നിയന്ത്രണം കർക്കശമാക്കുന്നതിൻറെ ഭാഗമായിട്ടായിരുന്നു.

ഏതായാലും, സമീപകാല ഇതര വാർത്തകളിലേക്കൊന്നും കടക്കുന്നില്ല, ഒന്നേ പറയാനുള്ളൂ – നിയമം നടപ്പിലാകട്ടെ, മനുഷ്യത്വം വെടിയരുത് !

vox_editor

Recent Posts

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 week ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

2 weeks ago

Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)

ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…

2 weeks ago

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…

2 weeks ago

Advent_3rd Sunday_2025_വരാനിരിക്കുന്നവൻ നീ തന്നെയോ? (മത്താ 11: 2-11)

ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…

3 weeks ago

കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി.

ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…

3 weeks ago