Categories: ArticlesEditorial

പറയാതെ വയ്യ..

© ഷെറി ജന.സെക്രട്ടറി കെ.എൽ.സി.എ

പറയാതെ വയ്യ..

വിശുദ്ധയാവുന്നതിനു മുമ്പ് തന്നെ ജീവിക്കുന്ന വിശുദ്ധയായി മനുഷ്യ ഹൃദയങ്ങളിൽ ഇടം പിടിച്ച വ്യക്തിയായിരുന്നു മദർ തെരേസ. വിശുദ്ധ മദർ തെരേസ ജീവൻ നൽകിയ ‘മിഷനറീസ് ഓഫ് ചാരിറ്റി’ എന്ന് ഇൻറർനെറ്റിൽ പരതിയാൽ 1950 മുതൽ കൽക്കത്ത തെരുവീഥികളിൽ അനാഥർക്കും നിരാലംബർക്കും രോഗികൾക്കും ഈ സമൂഹം ചെയ്തുവരുന്ന സേവനങ്ങൾ പല കുറിപ്പുകളും വാർത്തകളുമായി കാണാം. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി ‘മിഷനറീസ് ഓഫ് ചാരിറ്റി’ വാർത്തകളിൽ നിറയുന്നത് സ്ഥാപനത്തിന് വിദേശ ധനസഹായം സ്വീകരിക്കുന്നതിനുള്ള അനുമതി നിഷേധിച്ച കാര്യമാണ്. പലരുടെയും കണ്ണിൽ ഒരു കരടായി ഈ വാർത്ത കുടുങ്ങിയിട്ടുണ്ട്.

എന്താണ് സംഭവം

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ട്വീറ്റിൽ നിന്നാണ് വാർത്തയുടെ തുടക്കം. മദർതെരേസ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു എന്നും, നിയമവാഴ്ച്ച പ്രധാനമെങ്കിലും മനുഷ്യത്വം വെടിയരുത് എന്നുമായിരുന്നു അത്.

തുടർന്നുള്ള വാർത്തകളിലും പ്രസിദ്ധീകരണങ്ങളിലും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടില്ല എന്ന് സന്യാസ സഭയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ എം. പ്രേമയുടെതായി വിശദീകരണം ഉണ്ടായിരുന്നു. ഒരു കാര്യം വ്യക്തമാണ്, വർഷങ്ങളായി തുടർന്നു പോന്നിരുന്ന കണക്ക് സമർപ്പണം ഉണ്ടായിരുന്നുവെങ്കിലും സ്ഥാപനങ്ങളുടെ എഫ്സിആർഎ അക്കൗണ്ട് കേന്ദ്ര മന്ത്രാലയം ഇത്തവണ പുതുക്കി നൽകിയിട്ടില്ല. പുതുക്കാതിരിക്കുന്നതിനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും റിപ്പോർട്ടുകളില്ല. വിഷയം പരിഹരിക്കുന്നതുവരെ വിദേശ ഫണ്ട് സംബന്ധിച്ച അക്കൗണ്ടുകൾ ഉപയോഗിക്കേണ്ട എന്ന് സ്ഥാപനം തന്നെ തീരുമാനിച്ചതായാണ് ഭാഷ്യം.

പ്രതികൂല പരാമർശങ്ങൾ ഉണ്ടത്രേ

അക്കൗണ്ട് പുതുക്കി നൽകാത്തതിന് കാരണം പ്രതികൂല പരാമർശങ്ങളാണ് എന്നാണ് പുതിയ വാർത്ത. എന്താണ് പ്രതികൂല പരാമർശങ്ങൾ എന്ന് വെളിവാക്കിയിട്ടില്ല. ഒന്നുറപ്പാണ്, രാജ്യമെമ്പാടുമായി 240 ഓളം സ്ഥാപനങ്ങളിൽ അനാഥരും, ഉപേക്ഷിക്കപ്പെട്ടവരും, രോഗികളും കനിവ് അനുഭവിച്ച് കഴിയുന്നുണ്ട്. ധനസഹായം നിൽക്കുന്നതോടുകൂടി ഫലത്തിൽ ഉണ്ടാവുന്നത് എന്താണെന്ന് വ്യക്തം.

സമീപകാലത്ത് പുതുക്കാതിരുന്നതും റദ്ദാക്കിയതുമായ മറ്റു പല സന്നദ്ധസംഘടനകളുടെയും എഫ്സിആർഎ അക്കൗണ്ടുകൾ ഉണ്ട്. ആംനെസ്റ്റി ഇൻറർനാഷണൽ, ലോയേർസ് കളക്ടീവ്, ഗ്രീൻപീസ്, ഫോർഡ് ഫൗണ്ടേഷൻ എന്നീ സംഘടനകളൊക്കെ ഇതിലുൾപ്പെടും. എഫ്സിആർഎ നിയമത്തിൽ 2016 ൽ ചില ഭേദഗതികൾ വരുത്തിയത് കേന്ദ്ര മന്ത്രാലയത്തിന് സന്നദ്ധ സംഘടനകളുടെ മേലുള്ള നിയന്ത്രണം കർക്കശമാക്കുന്നതിൻറെ ഭാഗമായിട്ടായിരുന്നു.

ഏതായാലും, സമീപകാല ഇതര വാർത്തകളിലേക്കൊന്നും കടക്കുന്നില്ല, ഒന്നേ പറയാനുള്ളൂ – നിയമം നടപ്പിലാകട്ടെ, മനുഷ്യത്വം വെടിയരുത് !

vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

2 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

3 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

6 days ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

6 days ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

6 days ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

7 days ago