
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: പത്താങ്കല്ല് തിരുഹൃദയ ദേവാലയത്തിലെ തിരുനാളിന് മുന്നോടിയായി നടക്കുന്ന ജീവിത നവീകരണ ധ്യാനത്തിന് തുടക്കമായി. ജൂൺ 3 വരെ തുടരുന്ന ധ്യാനത്തിന് ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഫാ. ആന്റണി പയ്യപ്പിളളിയും സംഘവും നേതൃത്വം നൽകും.
ജീവിത നവീകരണ ധ്യാനത്തിന്റെ ഉദ്‌ഘാടനം വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് നിർവ്വഹിച്ചു.
ജൂൺ 4-ന് വൈകിട്ട് 6.30-ന് ഇടവക വികാരി ഫാ.റോബിൻ സി. പീറ്റർ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. തുടർന്ന് രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവലിന്റെ മുഖ്യ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി.
ജൂൺ 4-ന് രാത്രി 9 മുതൽ ക്രിസ്‌ത്യൻ മ്യൂസിക്കൽ ഷോ.
തിരുനാൾ ദിനങ്ങളിൽ മോൺ. വി. പി. ജോസ്, ഫാ. വൽസലൻ ജോസ്, ഫാ. ബനഡിക്‌ട്, ഫാ. പ്രദീപ് ആന്റോ, ഫാ. ജോയി മത്യാസ്, ഫാ. സാബു വർഗ്ഗീസ്, ഫാ. ആൽബി , ഫാ. ക്രിസ്‌തുദാസ് ഫിലിപ്, ഫാ. ബിനു വർഗ്ഗീസ്, തുടങ്ങിയവർ നേതൃത്വം നൽകും.
ജൂൺ 6 ശനിയാഴ്‌ച വൈകിട്ട് ഫാ. ലോറൻസിന്റെ നേതൃത്വത്തിൽ സന്ധ്യാവന്ദനം തുടർന്ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം. ദേവാലയത്തിൽ നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം മൂന്ന്‌കല്ലിമുട്, ഊരുട്ടുകാല കുരിശടിപളളി, കൊന്നമൂട്, കൊടങ്ങാവിള കുരിശടി , സെന്റ് ജോർജ്ജ് മലങ്കര ദേവാലയം, കൂട്ടപ്പന, നിംസ് ആശുപത്രി ജംഗ്‌ഷൻ വഴി തിരികെ ദേവാലയത്തിൽ എത്തിച്ചേരും.
ഞായറാഴ്‌ച ആഘോഷമായ തിരുനാൾ സമാപന സമൂഹദിവ്യബലി. മുഖ്യ കാർമ്മികൻ മോൺ. വിന്‍സെന്റ് കെ. പീറ്റർ, വചന സന്ദേശം ഫാ. റോബർട്ട് വിൻസെന്റ് നിർവ്വഹിക്കും.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.