
സെഫാ :- 3: 14 – 18
ലുക്കാ:- 1: 39 – 56
“നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്. നിൻറെ ഉദരഫലവും അനുഗ്രഹീതം.”
പിതാവായ ദൈവത്തിൽനിന്നും ഉത്തരവാദിത്വം ഏറ്റെടുത്തതിനു ശേഷം, എലിസബത്ത് പുണ്യവതിയെ കാണുവാനും സഹായിക്കുവാനുമായി വരുന്ന പരിശുദ്ധമറിയത്തോട് എലിസബത്ത് പറയുകയാണ്: “നീ സ്ത്രീകളിൽ അനുഗ്രഹീതം, നിന്റെ ഉദരഫലവും അനുഗ്രഹീത”മെന്ന്.
ഗബ്രിയൽ മാലാഖ യിൽ നിന്നും ദൈവിക പദ്ധതിയറിഞ്ഞ മറിയം ഉടൻതന്നെ തന്റെ ദൗത്യത്തിലേർപ്പെടുകയാണ്. ഈ ദൗത്യത്തിലേർപ്പെടുന്നയവസരത്തിൽ ഒരു സ്ത്രീയിൽ നിന്നും കിട്ടാവുന്ന വലിയൊരു ആശംസയാണ് പരിശുദ്ധ മറിയത്തിന് എലിസബത്ത് നൽകുന്നത്.
സ്നേഹമുള്ളവരെ, സ്ത്രീകളിൽ അനുഗ്രഹീതയായ പരിശുദ്ധ മറിയം നമ്മെയെല്ലാവരെയും പരിശുദ്ധിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഒരു സാധാരണ സ്ത്രീയായിരുന്ന മറിയം, പരിശുദ്ധയായതും ദൈവമാതാവായതും അനുഗ്രഹിക്കപ്പെട്ടവളായതും ദൈവീകപദ്ധതി ഏറ്റെടുത്തതുമുതലാണ്. “ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ.” എന്നുപറഞ്ഞുകൊണ്ട് തന്നെത്തന്നെ വിട്ടുകൊടുത്തപ്പോൾ മനുഷ്യ രക്ഷയ്ക്ക് കാരണമായി.
പൂർണ്ണമായ ഈ വിട്ടുകൊടുക്കലിലൂടെ തന്റെ വിട്ടുകൊടുക്കൽ വെറും വാക്കിൽ ഒതുക്കിനിർത്താതെ എല്ലാ തലത്തിലും പാലിച്ചുകൊണ്ട് സഹനത്തിന്റെ അമ്മയായി മാറുകയും, നമ്മുടെ എല്ലാവരുടെയും അമ്മയായി മാറുകയും ചെയ്തു. ഈ അമ്മയുടെ സാന്നിധ്യത്തിലൂടെ ദൈവീക സാന്നിധ്യം തിരിച്ചറിയാൻ സാധിക്കുമെന്നതാണ് മറ്റൊരു സത്യം.
അലങ്കാര പ്രഭാപൂരിതമായ കുരിശടിയിലോ, കോടികൾ മുടക്കി പണിത കുരിശടിയിലോ മാത്രം പരിശുദ്ധ മാതാവിനെ കാണാൻ ശ്രമിക്കാതെ, നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ പരിശുദ്ധ അമ്മയെ പ്രതിഷ്‌ഠിച്ചുകൊണ്ട് പരിശുദ്ധ അമ്മയോടൊപ്പം ദൈവത്തെ സ്തുതിക്കാനായി നമ്മുക്ക് പരിശ്രമിക്കാം.
സ്നേഹസ്വാരുപനായ ദൈവമേ, പരിശുദ്ധ അമ്മയോടൊപ്പം അങ്ങയെ മഹത്വപ്പെടുത്തി, നന്മയിൽകൂടി ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.