
അനിൽ ജോസഫ്
മാറനല്ലൂര്‍: എല്ലാ കൊല്ലത്തെയും പതിവ് തെറ്റിക്കാതെ മാറനല്ലൂര്‍ ലിറ്റില്‍വര്‍ ഹോമിലെ അന്തേവാസികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍. എല്ലാ വര്‍ഷവും ക്രിസ്മസിന്റെ തലേനാളില്‍ മാറനല്ലൂരില്‍ ദീനസേവന സന്യാസിനികള്‍ നടത്തുന്ന അംഗപരിമിതരുടെ കേന്ദ്രത്തില്‍ ബിഷപ്പിന്റെ സന്ദര്‍ശനം പതിവാണ്.
ലോക രക്ഷകന്‍ പുല്‍ക്കൂട്ടില്‍ പിറന്നത് ബലഹീനര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണെന്ന് ബിഷപ്പ് സന്ദേശത്തില്‍ പറഞ്ഞു. ക്രിസ്മസ് കാരള്‍ ഗാനങ്ങള്‍ ആലപിച്ചാണ് അന്തേവാസികള്‍ ബിഷപ്പിനെ സ്വീകരിച്ചത്. കലാകാരികളായ റാണിയും മെര്‍ലിനും മഞ്ചുവും ബിഷപ്പിന് വേണ്ടി ക്രിസ്മസ് ഗാനങ്ങള്‍ നൃത്തരൂപത്തില്‍ അവതരിപ്പിച്ചു.
ഒരു മണിക്കൂറോളം ലിറ്റില്‍ ഫ്ളവര്‍ ഹോമില്‍ ചിലവഴിച്ച ബിഷപ്പ് അന്തേവാസികള്‍ക്കും കന്യാസ്ത്രികള്‍ക്കുമൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചാണ് ബിഷപ്പ് മടങ്ങിയത്. മദര്‍ മലാനിയ ലിറ്റില്‍ഫ്ളവര്‍ ഹോംമിന്റെ ചാര്‍ജ്ജുളള സിസ്റ്റര്‍ ലേഖ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.