
അങ്കമാലി: ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് സഭയുടെ സമർപ്പിതവേലയുടെ സുഗന്ധം പരത്താൻ അതിരൂപതയിൽ ആദ്യം ആരംഭിച്ച വലിയ മഠം എന്ന് അറിയപ്പെടുന്ന അങ്കമാലിയിലെ സേക്രഡ് ഹാർട്ട് ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് കോൺവെന്റിന് ഇന്ന് 90 വയസ്. മാർ അഗസ്റ്റിൻ കണ്ടത്തിൽ തിരുമേനിയുടെ അനുഗ്രഹാശിസുകളോടെ 1928 ഏപ്രിൽ 29-നാണ് ഇന്നത്തെ അങ്കമാലി കിഴക്കേപള്ളിയോടു (അന്നത്തെ അങ്കമാലി ഭദ്രാസനം) ചേർന്ന് തദ്ദേശവാസിയായ തച്ചിൽ കൊച്ചു വർക്കിച്ചൻ പള്ളിക്കു ദാനമായി നൽകിയ ബംഗ്ലാവിൽ മഠം തുടങ്ങുന്നത്.
കേരളത്തിലെ മൂന്നാമത്തേയും എറണാകുളം-അതിരൂപതയിലെ ആദ്യത്തേതുമായ എഫ്.സി.സി. കോൺവെന്റിന് തുടക്കം കുറിക്കുമ്പോൾ പൈനാടത്ത് കൊച്ചൗസേപ്പച്ചനായിരുന്
അതോടൊപ്പം അങ്കമാലി പള്ളിയുടെ കീഴിലായിരുന്ന സെന്റ് മേരീസ് എൽ.പി.സ്കൂളിന്റെ മേൽനോട്ട ചുമതലയും പള്ളി കമ്മിറ്റി എഫ്.സി.സി. സിസ്റ്റേഴ്സിനെ ഏൽപ്പിക്കുകയുണ്ടായി. ഒരു വർഷത്തിനുള്ളിൽ തന്നെ 30-ൽ പരം സിസ്റ്റേഴ്സ് ഇവിടേക്ക് എത്തിച്ചേർന്നു.
വിമോചന സമരകാലത്ത് പരിക്കേറ്റവർക്കു വേണ്ട സഹായങ്ങൾ നൽകിയതും പട്ടിണിയുടെ കാലത്ത് അങ്കമാലിക്കാർ വിഷമിക്കുമ്പോൾ സഹായങ്ങൾ നൽകിയതും വലിയ മഠത്തിന്റെ സ്വീകാര്യത അങ്കമാലിക്കാരുടെ ഇടയിൽ വർധിപ്പിച്ചു. ഇപ്പോൾ 39 സിസ്റ്റേഴ്സാണ് അങ്കമാലി ഇവിടെ സേവനം ചെയ്യുന്നത്.
ആതുര ശുശ്രൂഷ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും വലിയ മഠത്തിലെ സിസ്റ്റേഴ്സ് വ്യാപൃതരാണ്. അങ്കമാലി എൽ.എഫ്. ആശുപത്രി, എറണാകുളം ലിസി ആശുപത്രി, പെരുമ്പാവൂർ സാൻജോ ആശുപത്രി എന്നിവിടങ്ങളിലും ആലുവയിൽ സിസ്റ്റേഴ്സ് നടത്തുന്ന ഹോമിയോ ക്ലിനിക്കിലും ഇവിടുത്തെ സിസ്റ്റേഴ്സ് ജോലി ചെയ്യുന്നുണ്ട്. അങ്കമാലിയിലെ ഹോളി ഫാമിലി ഹൈസ്കൂളും എൽ.പി. സ്കൂളും എഫ്.സി.സി സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിലുള്ളതാണ്.
സിസ്റ്റർ ലിസ മേരിയാണ് ഇപ്പോഴത്തെ മദർ. ക്രൈസ്തവ പാരമ്പര്യം കാറ്റിൽ പോലും കളിയാടുന്ന അങ്കമാലിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തിരുഹൃദയ ഭവനത്തിന്റെ നവതിയാഘോഷം അല്പം പോലും ആർഭാടത്തിലേക്കു കടക്കാതെ ദിവസേനയുള്ള ദിവ്യബലിയിൽ കൃതജ്ഞതയർപ്പിച്ചുകൊണ്
ഇന്നു വൈകുന്നേരം ആറിന് നടക്കുന്ന കൃതജ്ഞതാ ദിവ്യബലിക്ക് അങ്കമാലി ബസിലിക്ക റെക്ടർ റവ. ഡോ. കുര്യാക്കോസ് മുണ്ടാടൻ നേതൃത്വം നൽകും
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല് പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.