അങ്കമാലി: ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് സഭയുടെ സമർപ്പിതവേലയുടെ സുഗന്ധം പരത്താൻ അതിരൂപതയിൽ ആദ്യം ആരംഭിച്ച വലിയ മഠം എന്ന് അറിയപ്പെടുന്ന അങ്കമാലിയിലെ സേക്രഡ് ഹാർട്ട് ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് കോൺവെന്റിന് ഇന്ന് 90 വയസ്. മാർ അഗസ്റ്റിൻ കണ്ടത്തിൽ തിരുമേനിയുടെ അനുഗ്രഹാശിസുകളോടെ 1928 ഏപ്രിൽ 29-നാണ് ഇന്നത്തെ അങ്കമാലി കിഴക്കേപള്ളിയോടു (അന്നത്തെ അങ്കമാലി ഭദ്രാസനം) ചേർന്ന് തദ്ദേശവാസിയായ തച്ചിൽ കൊച്ചു വർക്കിച്ചൻ പള്ളിക്കു ദാനമായി നൽകിയ ബംഗ്ലാവിൽ മഠം തുടങ്ങുന്നത്.
കേരളത്തിലെ മൂന്നാമത്തേയും എറണാകുളം-അതിരൂപതയിലെ ആദ്യത്തേതുമായ എഫ്.സി.സി. കോൺവെന്റിന് തുടക്കം കുറിക്കുമ്പോൾ പൈനാടത്ത് കൊച്ചൗസേപ്പച്ചനായിരുന്
അതോടൊപ്പം അങ്കമാലി പള്ളിയുടെ കീഴിലായിരുന്ന സെന്റ് മേരീസ് എൽ.പി.സ്കൂളിന്റെ മേൽനോട്ട ചുമതലയും പള്ളി കമ്മിറ്റി എഫ്.സി.സി. സിസ്റ്റേഴ്സിനെ ഏൽപ്പിക്കുകയുണ്ടായി. ഒരു വർഷത്തിനുള്ളിൽ തന്നെ 30-ൽ പരം സിസ്റ്റേഴ്സ് ഇവിടേക്ക് എത്തിച്ചേർന്നു.
വിമോചന സമരകാലത്ത് പരിക്കേറ്റവർക്കു വേണ്ട സഹായങ്ങൾ നൽകിയതും പട്ടിണിയുടെ കാലത്ത് അങ്കമാലിക്കാർ വിഷമിക്കുമ്പോൾ സഹായങ്ങൾ നൽകിയതും വലിയ മഠത്തിന്റെ സ്വീകാര്യത അങ്കമാലിക്കാരുടെ ഇടയിൽ വർധിപ്പിച്ചു. ഇപ്പോൾ 39 സിസ്റ്റേഴ്സാണ് അങ്കമാലി ഇവിടെ സേവനം ചെയ്യുന്നത്.
ആതുര ശുശ്രൂഷ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും വലിയ മഠത്തിലെ സിസ്റ്റേഴ്സ് വ്യാപൃതരാണ്. അങ്കമാലി എൽ.എഫ്. ആശുപത്രി, എറണാകുളം ലിസി ആശുപത്രി, പെരുമ്പാവൂർ സാൻജോ ആശുപത്രി എന്നിവിടങ്ങളിലും ആലുവയിൽ സിസ്റ്റേഴ്സ് നടത്തുന്ന ഹോമിയോ ക്ലിനിക്കിലും ഇവിടുത്തെ സിസ്റ്റേഴ്സ് ജോലി ചെയ്യുന്നുണ്ട്. അങ്കമാലിയിലെ ഹോളി ഫാമിലി ഹൈസ്കൂളും എൽ.പി. സ്കൂളും എഫ്.സി.സി സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിലുള്ളതാണ്.
സിസ്റ്റർ ലിസ മേരിയാണ് ഇപ്പോഴത്തെ മദർ. ക്രൈസ്തവ പാരമ്പര്യം കാറ്റിൽ പോലും കളിയാടുന്ന അങ്കമാലിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തിരുഹൃദയ ഭവനത്തിന്റെ നവതിയാഘോഷം അല്പം പോലും ആർഭാടത്തിലേക്കു കടക്കാതെ ദിവസേനയുള്ള ദിവ്യബലിയിൽ കൃതജ്ഞതയർപ്പിച്ചുകൊണ്
ഇന്നു വൈകുന്നേരം ആറിന് നടക്കുന്ന കൃതജ്ഞതാ ദിവ്യബലിക്ക് അങ്കമാലി ബസിലിക്ക റെക്ടർ റവ. ഡോ. കുര്യാക്കോസ് മുണ്ടാടൻ നേതൃത്വം നൽകും
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
This website uses cookies.