ജസ്റ്റിൻ ക്ളീറ്റസ്
നെയ്യാറ്റിൻകര: യുദ്ധത്തിന്റെ ഭീഷണിയുടെയും ആശങ്കയുടെയും മുൾമുനയിലായിരിക്കുന്ന ഈ നോമ്പ് കാലഘട്ടം ലോക നേതാക്കന്മാർക്ക് മാനസാന്തരത്തിന്റെ കാലഘട്ടമാകട്ടെയെന്നും, യുദ്ധഭീഷണി ഇല്ലാത്ത സമാധാനത്തിന്റെ ലോകത്തിനായി എല്ലാവരും ഈ തപസുകാലത്ത് പ്രത്യേകം പ്രാർത്ഥിക്കണമെന്നും നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ബിഷപ്പ് വിൻസെന്റ് സാമുവൽ പിതാവിന്റെ ആഹ്വാനം. നെയ്യാറ്റിൻകര കത്തീഡ്രൽ അമലോത്ഭവമാതാ ദേവാലയത്തിൽ ക്ഷാരബുദ്ധൻ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 06:30 ന് ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് നൂറുകണക്കിനാളുകൾ പങ്കെടുത്തു.
നോമ്പാചരണ ദിനങ്ങൾ അർത്ഥവത്താക്കി മാറ്റുന്നതിന് നന്മ പ്രവർത്തികൾ ചെയ്യണമെന്നും സ്വാർത്ഥത വെടിഞ്ഞ് അയൽക്കാരെ സ്നേഹിക്കണമെന്നും ഉദ്ബോദിപ്പിച്ച ബിഷപ്പ് നോമ്പ് കാലഘട്ടത്തിൽ പ്രാർത്ഥനയ്ക്കും പുണ്യപ്രവർത്തികൾക്കുമായി കൂടുതൽ സമയം കണ്ടെത്തിയ പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു. മറ്റുള്ളവരെ വേദനിപ്പിക്കാനോ അവരെ കുറച്ചു കാണുവാനോ ശ്രമിക്കരുതെന്നും അതിലൂടെ നാം ക്രൈസ്തവ സാക്ഷ്യം നൽകണമെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.
ആഗോള കത്തോലിക്കാ സഭയോടൊപ്പം നെയ്യാറ്റിൻകര രൂപതയും നെറ്റിത്തടങ്ങളിൽ ക്ഷാരം കൊണ്ട് കുരിശുവരച്ച് തപസുകാലത്തിലേയ്ക്ക് പ്രവേശിച്ചു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.