
ജസ്റ്റിൻ ക്ളീറ്റസ്
നെയ്യാറ്റിൻകര: യുദ്ധത്തിന്റെ ഭീഷണിയുടെയും ആശങ്കയുടെയും മുൾമുനയിലായിരിക്കുന്ന ഈ നോമ്പ് കാലഘട്ടം ലോക നേതാക്കന്മാർക്ക് മാനസാന്തരത്തിന്റെ കാലഘട്ടമാകട്ടെയെന്നും, യുദ്ധഭീഷണി ഇല്ലാത്ത സമാധാനത്തിന്റെ ലോകത്തിനായി എല്ലാവരും ഈ തപസുകാലത്ത് പ്രത്യേകം പ്രാർത്ഥിക്കണമെന്നും നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ബിഷപ്പ് വിൻസെന്റ് സാമുവൽ പിതാവിന്റെ ആഹ്വാനം. നെയ്യാറ്റിൻകര കത്തീഡ്രൽ അമലോത്ഭവമാതാ ദേവാലയത്തിൽ ക്ഷാരബുദ്ധൻ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 06:30 ന് ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് നൂറുകണക്കിനാളുകൾ പങ്കെടുത്തു.
നോമ്പാചരണ ദിനങ്ങൾ അർത്ഥവത്താക്കി മാറ്റുന്നതിന് നന്മ പ്രവർത്തികൾ ചെയ്യണമെന്നും സ്വാർത്ഥത വെടിഞ്ഞ് അയൽക്കാരെ സ്നേഹിക്കണമെന്നും ഉദ്ബോദിപ്പിച്ച ബിഷപ്പ് നോമ്പ് കാലഘട്ടത്തിൽ പ്രാർത്ഥനയ്ക്കും പുണ്യപ്രവർത്തികൾക്കുമായി കൂടുതൽ സമയം കണ്ടെത്തിയ പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു. മറ്റുള്ളവരെ വേദനിപ്പിക്കാനോ അവരെ കുറച്ചു കാണുവാനോ ശ്രമിക്കരുതെന്നും അതിലൂടെ നാം ക്രൈസ്തവ സാക്ഷ്യം നൽകണമെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.
ആഗോള കത്തോലിക്കാ സഭയോടൊപ്പം നെയ്യാറ്റിൻകര രൂപതയും നെറ്റിത്തടങ്ങളിൽ ക്ഷാരം കൊണ്ട് കുരിശുവരച്ച് തപസുകാലത്തിലേയ്ക്ക് പ്രവേശിച്ചു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.