
കണ്ണൂർ: അവശത അനുഭവിക്കുന്നവന്റെ വേദനകളിലേക്കുള്ള പങ്കു ചേരലാകണം നോമ്പുകാലത്തെ പ്രവർത്തനങ്ങളെന്നു കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല. നോമ്പും പ്രാർഥനയും ഉപവാസവുമെല്ലാം കാരുണ്യ പ്രവൃത്തികളിലൂടെ മേന്മയുള്ളതായി തീരണം. വലിയ നോമ്പുകാലത്തിനു തുടക്കം കുറിച്ച് ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിയിൽ നോമ്പുകാല സന്ദേശം നൽകുകയായിരുന്നു ബിഷപ്.
തപസ്സ് കാലത്തിനു തുടക്കം കുറിച്ച് ത്യാഗത്തിന്റെയും അനുതാപത്തിന്റെയും നോമ്പുകാല അടയാളമായി വിശ്വാസികളുടെ നെറ്റിയിൽ ചാരംപൂശി കുരിശ് അടയാളം വരച്ചു. തിരുകർമങ്ങളിലും തുടർന്നു നടന്ന കുർബാനയിലും വികാരി ജനറൽ മോൺ. ക്ലാരൻസ് പാലിയത്ത്, കത്തീഡ്രൽ വികാരി മോൺ. ആന്റണി പയസ്, സഹവികാരി ഫാ. മാർട്ടിൻ മാത്യു, ഫാ. ജോസഫ് ഡിക്രൂസ്, ഫാ. ഫിഡലീസ് ജയിംസ് എന്നിവർ പങ്കെടുത്തു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.