
സ്വന്തം ലേഖകൻ
കണ്ണൂര്‍: ഉപവാസം ദൈവത്തിലേക്കും സഹോദരനിലേക്കുമുള്ള തിരിച്ചുവരവാണെന്ന് ബിഷപ്പ് ഡോ.അലക്സ് വടക്കുംതല. കണ്ണൂര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബര്‍ണ്ണശ്ശേരി ഹോളി ട്രിനിറ്റി ദേവാലയത്തില്‍ ബുധനാഴ്ച രാവിലെ നടന്ന വിഭൂതി തിരുനാള്‍ തിരുക്കര്‍മ്മങ്ങളിലും ദിവ്യബലിയിലും ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാര്‍മ്മികത്വം വഹിക്കുകയായിരുന്നു ബിഷപ്പ്. പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും പ്രായശ്ചിത്തത്തിലൂടെയും ഈ വിശുദ്ധ കാലഘട്ടം ചെലവഴിക്കാന്‍ ബിഷപ്പ് ആഹ്വാനം ചെയ്തു.
സ്വയം കണ്ടെത്താനും ശൂന്യവത്ക്കരിക്കുവാനും ഈശോയുടെ കുരിശിന്‍റെ വഴിയിലൂടെയുള്ള യാത്രയിലേക്ക് ഈ നോമ്പ് ഏവരേയും സ്വാഗതം ചെയ്യും. അപരന്‍റെ കുറവുകളിലേക്കല്ല, എന്‍റെ വീഴ്ചകളിലേക്ക് തിരുത്തലായി മാറുവാനും സഹോദരന്‍റെ ഉയര്‍ച്ചയ്ക്കായി ഹൃദയപൂര്‍വ്വം ആഗ്രഹിക്കുവാനും ഈ ദിനങ്ങള്‍ നമ്മെ സഹായിക്കട്ടെയെന്ന് ബിഷപ് വ്യക്തമാക്കി.
തുടര്‍ന്ന് തപസ്സുകാലത്തിനു തുടക്കം കുറിച്ചുകൊണ്ട് ത്യാഗത്തിന്‍റെയും അനുപാതത്തിന്‍റെയും നോമ്പുകാല അടയാളമായി വിശ്വാസികളുടെ നെറ്റിയില്‍ ചാരം പൂശി കുരിശടയാളം വരച്ചു. തിരുക്കര്‍മ്മങ്ങളിലും തുടര്‍ന്നുനടന്ന ദിവ്യബലിയിലും വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, കത്തീഡ്രല്‍ വികാരി മോണ്‍. ക്ലമന്‍റ് ലെയ്ഞ്ചന്‍, ഫാ. ജോസഫ് ഡിക്രൂസ്, ഫാ. കുര്യാക്കോസ്, ഫാ.തങ്കച്ചന്‍ ജോര്‍ജ് എന്നിവര്‍ സഹകാര്‍മ്മികരായി.
‘മനുഷ്യാ നീ പൊടിയാകുന്നു. അതിലേക്ക് മടങ്ങുക’ എന്ന് വിശ്വാസികളെ അനുസ്മരിപ്പിച്ചുകൊണ്ട് ആഗോള കത്തോലിക്കാ സഭയ്ക്കൊപ്പം കണ്ണൂര്‍ രൂപതയിലും ക്രൈസ്തവരുടെ വലിയ നോമ്പുകാലത്തിന് തുടക്കമായി. ഒപ്പം,
ഏപ്രില്‍ 9 വരെ നടത്തപ്പെടുന്ന അഖണ്ഡ കരുണക്കൊന്ത യജ്ഞത്തിനും തുടക്കമായി.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.