നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപത നൽകുന്ന പരാതികളിൽ, പോലീസ് നടപടി സ്വീകരിക്കാതിരിക്കുന്നത് തുടർകഥയാവുന്നതായി പരാതി. ബോണക്കാട് കുരിശുമലയിൽ കുരിശുകൾ തകർത്തതുമായി ബന്ധപ്പെട്ട് അന്ന് റെക്‌ടറായിരുന്ന ഫാ. സെബാസ്റ്റ്യൻ കണിച്ച് കുന്നത്ത് വിതുര പോലീസിന് പരാതി നൽകിയെങ്കിലും പ്രാഥമിക അന്വേഷണം പോലും നടത്തിയിട്ടില്ല. തുടർന്ന് സർക്കാർ നിർദേശത്തെത്തുടർന്ന് സ്‌ഥാപിച്ച മരക്കുരിശ് തകർത്തതുമായി ബന്ധപ്പെട്ട് പാലോട് സി.ഐ.ക്കും ഡി.വൈ.എസ്.പി.ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും അതിലും നടപടി ഉണ്ടായില്ല.
കഴിഞ്ഞ ജനുവരി 1-ന് ലാറ്റിൻ വിമൺ അസോസിയേഷൻ വനം മന്ത്രി രാജുവിന്റെ വീട്ടിലേക്ക് നടത്തിയ കുരിശ് സത്യാഗ്രഹത്തിന് നേരെ പോലീസ് ലാത്തി വീശിയ സംഭവത്തിൽ പോലീസന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി. ഉൾപ്പെടെയുളളവർക്ക് പരാതി നൽകിയെങ്കിലും പ്രാഥമിക മൊഴിയെടുക്കൽ പോലും പോലീസ് നടത്തിയിട്ടില്ല.
മൂന്ന് മാസം മുമ്പ് പാറശാല അയിര പളളിവികാരി ഫാ. ജോയി.സി. യുടെ ബൈക്ക് സാമൂഹ്യ വിരുദ്ധർ അഗ്‌നിക്കിരയാക്കുകയും മേടകത്തിക്കുകയും ചെയ്തിട്ടും നടപടികൾ എങ്ങുമെത്തിയില്ല.
കഴിഞ്ഞ തിങ്കളാഴ്‌ച അർദ്ധരാത്രിയിൽ ഗേറ്റ് തകർത്ത് ഒരു സംഘം സാമൂഹ്യ വിരുദ്ധർ രൂപതയുടെ ആധ്യാമിക കേന്ദ്രം തകർത്തിട്ടും പോലീസ് നിസംഗത തുടരുകയാണ്.
ഇത്രയധികം പരാതികൾ രൂപത നൽകിയിട്ടും പോലീസ് കേസന്വേഷിക്കാത്തത് സി.പി.എം. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന അക്ഷേപവും രൂപതയിലെ സംഘടനകൾ ഉന്നയിക്കുന്നുണ്ട്.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.