
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ, ഇടവകാതല രജത ജൂബിലി ആഘോഷങ്ങൾക്കും, വി.യൗസേപ്പിതാവിന്റെ വർഷാചരണത്തിനും ഔദ്യോഗിക തുടക്കം. രൂപതാ മെത്രാൻ ഡോ.വിൻസന്റ് സാമുവൽ പിതാവ് രൂപതയുടെ കത്തീഡ്രൽ ദേവാലയത്തിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് രജത ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മോൺ.അൽഫോൻസ് ലിഗോരി, ഫാ.സുജിൻ, റവ.ഡോ.രാജദാസ്, ഫാ.ജിബിൻ രാജ് എന്നിവർ സഹകാർമ്മികരായി. ജൂബിലി വർഷത്തിലെ പ്രത്യേക പ്രാർത്ഥനയ്ക്കും ഔദ്യോഗികമായി തുടക്കം കുറിച്ചു.
നെയ്യാറ്റിൻകര രൂപതാ രജത ജൂബിലി ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം
തെക്കൻ കേരളത്തിൽ സുവിശേഷവൽക്കരണം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ടതാണ് നെയ്യാറ്റിൻകര രൂപതയെന്നും, നമുക്ക് ചുറ്റുമുള്ള എല്ലാവരോടും സുവിശേഷം പ്രസംഗിക്കുവാൻ നമുക്കോരോരുത്തർക്കും കടമയും ഉത്തരവാദിത്വവും ഉണ്ടെന്നും, നമുക്ക് ലഭിച്ചിരിക്കുന്ന ക്രിസ്തീയ വിശ്വാസം എല്ലാവരോടും പങ്കുവയ്ക്കുവാനുള്ള ദൗത്യവും നമുക്കുണ്ടെന്നും ബിഷപ്പ് അനുസ്മരിപ്പിച്ചു. കൂടാതെ, ഇടവകകളിലെ ശുശ്രൂഷാ സമിതികൾ കൂടുതൽ തീക്ഷ്ണതയോടെ പ്രവർത്തിച്ചുകൊണ്ട് സന്മനസോടും സന്തോഷത്തോടുംകൂടി സ്നേഹപ്രവർത്തികളിലൂടെയും സാക്ഷ്യത്തിലൂടെയും സുവിശേഷവത്ക്കരണം ത്വരിതപ്പെടുത്തുകയാണ് ഈ രജത ജൂബിലി വർഷം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്നും പിതാവ് ഉദ്‌ബോധിപ്പിച്ചു.
രൂപതയിലെ എല്ലാ ഇടവകകളിലും വി.യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെയും, രൂപതയുടെ രജത ജൂബിലി ആഘോഷത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനം നടന്നു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
നിങ്ങളുടെ സിഗ്നൽ ആപ്പിൽ വാർത്തകൾ ലഭ്യമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പങ്കുചേരുക https://signal.group/#CjQKICkqW9GKoEDikKsTu0tZ9VxXgh18yfWrRtV0RQ6dC_yVEhAMKirkTjZbVHwCl2YCzWzE
കൂടുതൽ വീഡിയോകൾ കാണുന്നതിന് ഞങ്ങളുടെ ചാനൽ സന്ദർശിക്കുക
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.