
അനിൽ ജോസഫ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ ആദ്യമായി രൂപം നൽകിയ മീഡിയാ കമ്മീഷന്റെ അംഗങ്ങൾ ചുമതലയേറ്റു. ബിഷപ്പ് വിൻസെന്റ് സാമുവലിന്റെയും വികാർ ജനറൽ മോൺ.ജി. ക്രിസ്തുദാസിന്റെയും, ചാൻസിലർ റവ.ഡോ.ജോസ് റാഫേലിന്റെയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
മീഡിയാ കമ്മീഷൻ ഡയറക്ടറായി എപ്പിസ്ക്കോപ്പൽ വികാരി മോൺ.വി.പി.ജോസും, എക്സിക്യൂട്ടീവ് സെക്രട്ടറിമാരായി ഫാ.സജിൻ തോമസ്, ഫാ.ജിബിൻ രാജ് എന്നിവരുമാണു നിയമിതരായിട്ടുള്ളത്.
നെയ്യാറ്റിൻകര രൂപതയുടെ പാരീഷ് മാനേജ്‌മെന്റ് സോഫ്റ്റ് വെയർ “നെഡ്പാംസോ”യുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായിരിക്കും മുൻ ഗണനയെന്നും, രൂപതാ വാർത്തകൾ കൃത്യതയോടെ ജനങ്ങളിൽ എത്തിക്കുന്നതിനും മീഡിയാ കമ്മീഷൻ നിരന്തരം പരിശ്രമിക്കുമെന്നും ഡയറക്ടർ മോൺ.വി.പി.ജോസ് പറഞ്ഞു.
ഡിസംബർ 1-നു ചുമതലയേൽക്കാനിരുന്നുവെങ്കിലും ബിഷപ്പ് വിൻസെന്റ് സാമുവലിന്റെ മൂത്തസഹോദരന്റെ ദേഹവിയോഗത്തെ തുടർന്ന് നാലാം തീയതിയിലേയ്ക്ക് സത്യപ്രതിജ്ഞ മാറ്റുകയായിരുന്നു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.