അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: സമുദായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ച് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയില്‍ വിദ്യാഭ്യാസ വര്‍ഷത്തിന് തുടക്കമായി. വെല്ലുവിളികളെ തരണം ചെയ്ത് ഒരോ കുടുംബങ്ങളിലേക്ക് വിദ്യാഭ്യാസത്തിന്റെ ജ്വലിക്കുന്ന ചിന്തകള്‍ സമഗ്രതയോടെ എത്തിക്കുക എന്നതാണ് പരിപാടികൊണ്ട് ലക്ഷ്യം വക്കുന്നത്. ഇന്ന് രൂപതയിലെ 247 ഇടവകകളിലും വിദ്യാഭ്യസ വര്‍ഷത്തിന് തുക്കം കുറിച്ചു. രൂപതയില്‍ നിന്ന് ഫൊറോനയിലേക്കും, തുടര്‍ന്ന് ഇടവകകളിലേക്കും, പിന്നെ ബി.സി.സി. യൂണിറ്റുകളിലും എത്തുന്ന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കുടുംബങ്ങളിലേക്ക് എത്തിക്കുന്ന ചരിത്രപരമായ പ്രക്രിയയാണ് നെയ്യാറ്റിന്‍കര രൂപതയുടെ വിദ്യാഭ്യസ ശുശ്രൂഷയുടെ നേതൃത്വത്തില്‍ നടക്കുന്നത്.
വിവിധ ഫൊറോനകളില്‍ നിന്ന് കൃത്യമായ പരിശീലനം ലഭിച്ച 360 പേരടങ്ങുന്ന റിസോഴ്സ് ടീമാണ് ക്ലാസുകള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. കൂടാതെ ഇവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ വിദഗ്ദരുടെ സംഘവും പ്രവര്‍ത്തിക്കുന്നു.
ഇന്ന് രൂപതയിലെ ദേവാലയങ്ങളില്‍ വിദ്യാഭ്യാസ ശുശ്രൂഷ സമിതികളുടെ നേതൃത്വത്തിലായിരുന്നു ആരാധനാ ക്രമികരണം. ദിവ്യബലിയെ തുടര്‍ന്ന് വിദ്യാഭ്യാസ വര്‍ഷത്തിന്റെ പ്രത്യേക ലോഗോ പ്രകാശനം ചെയ്തു. തുടര്‍ന്ന് ബി.സി.സി.കളില്‍ തെളിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മൂന്ന് വര്‍ണ്ണങ്ങളിലെ മെഴുകുതിരി ബി.സി.സി. ലീഡര്‍മാര്‍ക്ക് ഇടവക വികാരിമാര്‍ നല്‍കി.
ഇന്ന് വൈകിട്ട് നടക്കുന്ന വിശേഷാല്‍ ബി.സി.സി.കളില്‍ ഒരോ കുടുംബത്തിനുമായി നല്‍കിയിരിക്കുന്ന മെഴുകുതിരികളും തെളിയിക്കപ്പെടും. നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടര്‍ ഫാ.ജോണി കെ.ലോറന്‍സ് തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്.
മാറനല്ലൂര്‍
മണ്ണൂര്‍
പേയാട്
കണ്ണറവിള
കാഞ്ഞിരംകുളം
കണ്ടംതിട്ട
ഓലത്താന്നി
അയിര
ആറയൂര്‍
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.