അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ ലീജിയന്‍ ഓഫ് മേരിയുടെ നേതൃത്വത്തില്‍ ദശലക്ഷം ജപമാല യജ്ഞത്തിന് തുടക്കമായി. കോവിഡ് കാലത്ത് ജപമാലയുടെ പ്രാധാന്യം വിശ്വാസികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായാണ് നെയ്യാറ്റിന്‍കര കമ്മീസിയത്തിന്റെ നേതൃത്വത്തില്‍ വ്യത്യസ്തമായ ഈ പ്രാർത്ഥനാ യത്നം സംഘടിപ്പിക്കുന്നത്.
വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ വച്ച് ആരംഭംകുറിച്ച നടന്ന ദശലക്ഷം ജപമാല യജ്ഞനം ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.സെല്‍വരാജന്‍, ഫാ.ടോണി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
ഒക്ടോബര്‍ 31-വരെ തുടരുന്ന ജപമാല പ്രാര്‍ഥനയജ്ഞത്തിന് കോവിഡിന്റെ പശ്ചാത്തലത്തില്‍, വീടുകളിലായിരുന്നുകൊണ്ട് രൂപതയിലെ വിവിധ ഇടവകളിലെ ലീജിയന്‍ ഓഫ് മേരി അംഗങ്ങള്‍ നേതൃത്വം നല്‍കും. ഒക്ടോബര്‍ 31-ന് സാധാരണ നടന്ന് വരുന്ന ജപമാല റാലിയും ഇത്തവണ നടക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ വെര്‍ച്ച്വല്‍ ജപമാല റാലിയായിരിക്കും നെയ്യാറ്റിന്‍കര കമ്മീസിയം സംഘടിപ്പിക്കുന്നത്. പ്രാര്‍ത്ഥനകള്‍ക്ക് കമ്മീസിയം പ്രസിഡന്‍റ് ഷാജി ബോസ്കോ നേതൃത്വം നല്‍കും.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.