
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്ത ആഗോള കത്തോലിക്കാ സഭാ സിനഡിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ആരംഭംകുറിച്ച നെയ്യാറ്റിന്‍കര രൂപതാ സിനഡിന് വാഴിച്ചല്‍ ഇമ്മാനുവല്‍ കേളേജില്‍ സമാപനം. രൂപതയിലെ ഓരോ കുടുംബങ്ങളില്‍ നിന്നും ആരംഭിച്ച് ബി.സി.സി.കളിലേക്കും തുടര്‍ന്ന് ഇടവകാ തലത്തിലുമായി മൂന്ന് ഘട്ടങ്ങളിലായി നടത്തപ്പെട്ട സിനഡല്‍ പ്രക്രിയക്കാണ് രൂപതാ തലത്തിലുളള ആശയ സമന്വയത്തിലൂടെ സമാപനമായത്.
കത്തോലിക്കാ സഭയിലെ എല്ലാവരുടെയും സ്വരം ശ്രവിക്കപ്പെടണം എന്ന ലക്ഷ്യത്തോടെ ഫ്രാന്‍സിസ് പാപ്പ ആരംഭം ക്കുറിച്ച സിനഡിനോട് ചേര്‍ന്ന് നില്‍ക്കുന്നതായി നെയ്യാറ്റിൻകര രൂപതാ സിനഡും. ഇന്ന് രാവിലെ രൂപതാ ബിഷപ്പ് ഡോ വിന്‍സെന്റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് രൂപതാ സിനഡിന് തുടക്കം കുറിച്ചത്. വികാരി ജനറല്‍ മോണ്‍.ജി ക്രിസ്താദാസ, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍, രൂപതാ ശുശ്രൂഷ കോ ഓർഡിനേറ്റര്‍ മോണ്‍.വിപി ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോഓർഡിനേറ്റര്‍ മോണ്‍.സെല്‍വരാജന്‍, നെടുമങ്ങാട് റീജിയന്‍ കോ ഓർഡിനേറ്റര്‍ മോണ്‍.റൂഫസ്പയസലിന്‍, രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
കുടുബസിനഡ് മുതല്‍ ഇടവകാ സിനഡുവരെ വിവിധ ദേവാലയങ്ങില്‍ നിന്ന് ലഭിച്ച ആശയങ്ങള്‍ നേശന്‍ ആറ്റുപുറം അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പുകളായി നടന്ന ചര്‍ച്ചയ്ക്ക് മോണ്‍.വിന്‍സെന്റ് കെ പീറ്റര്‍ മോഡറേറ്ററായി.
നെയ്യാറ്റിന്‍കര രൂപതാ സിനഡില്‍ പാറശ്ശാല മുതല്‍ പൊൻമുടി വരെയുള്ള ദേവാലയങ്ങളില്‍ നിന്ന് ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്തു.
രൂപതാ സിനഡില്‍ നിന്ന് രൂപംകൊള്ളുന്ന ക്രോഡീകരിച്ച ആശയ സമന്വയ രേഖ കെ.ആര്‍.എല്‍.സി.സി.യ്ക്ക് കൈമാറുകയും, അവിടെനിന്ന് ഇന്ത്യന്‍ സിനഡിലേയ്ക്കും, ഭൂഖണ്ഡ സിനഡിലേയ്ക്കും അവിടെനിന്ന് ഒക്ടോബര്‍ മാസത്തില്‍ വത്തിക്കാനില്‍ നടക്കുവാന്‍ പോകുന്ന ആഗോള സഭാ സിനഡിന് കൈമാറുകയും ചെയ്യും.
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
This website uses cookies.