
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്ത ആഗോള കത്തോലിക്കാ സഭാ സിനഡിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ആരംഭംകുറിച്ച നെയ്യാറ്റിന്‍കര രൂപതാ സിനഡിന് വാഴിച്ചല്‍ ഇമ്മാനുവല്‍ കേളേജില്‍ സമാപനം. രൂപതയിലെ ഓരോ കുടുംബങ്ങളില്‍ നിന്നും ആരംഭിച്ച് ബി.സി.സി.കളിലേക്കും തുടര്‍ന്ന് ഇടവകാ തലത്തിലുമായി മൂന്ന് ഘട്ടങ്ങളിലായി നടത്തപ്പെട്ട സിനഡല്‍ പ്രക്രിയക്കാണ് രൂപതാ തലത്തിലുളള ആശയ സമന്വയത്തിലൂടെ സമാപനമായത്.
കത്തോലിക്കാ സഭയിലെ എല്ലാവരുടെയും സ്വരം ശ്രവിക്കപ്പെടണം എന്ന ലക്ഷ്യത്തോടെ ഫ്രാന്‍സിസ് പാപ്പ ആരംഭം ക്കുറിച്ച സിനഡിനോട് ചേര്‍ന്ന് നില്‍ക്കുന്നതായി നെയ്യാറ്റിൻകര രൂപതാ സിനഡും. ഇന്ന് രാവിലെ രൂപതാ ബിഷപ്പ് ഡോ വിന്‍സെന്റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് രൂപതാ സിനഡിന് തുടക്കം കുറിച്ചത്. വികാരി ജനറല്‍ മോണ്‍.ജി ക്രിസ്താദാസ, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍, രൂപതാ ശുശ്രൂഷ കോ ഓർഡിനേറ്റര്‍ മോണ്‍.വിപി ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോഓർഡിനേറ്റര്‍ മോണ്‍.സെല്‍വരാജന്‍, നെടുമങ്ങാട് റീജിയന്‍ കോ ഓർഡിനേറ്റര്‍ മോണ്‍.റൂഫസ്പയസലിന്‍, രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
കുടുബസിനഡ് മുതല്‍ ഇടവകാ സിനഡുവരെ വിവിധ ദേവാലയങ്ങില്‍ നിന്ന് ലഭിച്ച ആശയങ്ങള്‍ നേശന്‍ ആറ്റുപുറം അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പുകളായി നടന്ന ചര്‍ച്ചയ്ക്ക് മോണ്‍.വിന്‍സെന്റ് കെ പീറ്റര്‍ മോഡറേറ്ററായി.
നെയ്യാറ്റിന്‍കര രൂപതാ സിനഡില്‍ പാറശ്ശാല മുതല്‍ പൊൻമുടി വരെയുള്ള ദേവാലയങ്ങളില്‍ നിന്ന് ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്തു.
രൂപതാ സിനഡില്‍ നിന്ന് രൂപംകൊള്ളുന്ന ക്രോഡീകരിച്ച ആശയ സമന്വയ രേഖ കെ.ആര്‍.എല്‍.സി.സി.യ്ക്ക് കൈമാറുകയും, അവിടെനിന്ന് ഇന്ത്യന്‍ സിനഡിലേയ്ക്കും, ഭൂഖണ്ഡ സിനഡിലേയ്ക്കും അവിടെനിന്ന് ഒക്ടോബര്‍ മാസത്തില്‍ വത്തിക്കാനില്‍ നടക്കുവാന്‍ പോകുന്ന ആഗോള സഭാ സിനഡിന് കൈമാറുകയും ചെയ്യും.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.