സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി (നിഡ്സ്) യുടെ നേതൃത്വത്തിൽ “എന്റെ ഭവനം കൃഷി സമൃദ്ധം” എന്ന ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടി നടപ്പിലാക്കിയ “വിത്തും അന്നവും” പദ്ധതിയുടെ പ്രവർത്തനം മേഖലാ തലത്തിൽ വ്യാപിപ്പിച്ചിരിക്കുന്നു. 01-10-2020 വ്യാഴാഴ്ച രാവിലെ 10.30-ന് പാറശ്ശാല ഫെറോനയിലെ ആറയൂർ യൂണിറ്റിൽ “വിത്തും അന്നവും” പദ്ധതിയുടെ ഉത്ഘാടനം ഫെറോന വികാരി ഫാ.ജോസഫ് അനിൽ നിർവ്വഹിച്ചു.
പരിപാടിയിൽ നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ ആമുഖ സന്ദേശവും, കാർഷിക വികസന കമ്മിഷൻ ആനിമേറ്റർമാരായ ശ്രീമതി അൽഫോൻസ ആന്റിൽസ്, ശ്രീ.വത്സലബാബു; മേഖല ആനിമേറ്റർ ശ്രീമതി ക്രിസ്റ്റൽ ബായി, ഫെറോന സെക്രട്ടറി ശ്രീ.സുരേന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
തുടർന്ന്, ഉച്ചയ്ക്ക് 12.15-ന് വ്ളാത്താങ്കര ഫെറോനയിലെ വലിയവിള യൂണിറ്റിൽ “വിത്തും അന്നവും” പദ്ധതിയുടെ ഉത്ഘാടനം നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി. ആന്റോ നിർവ്വഹിച്ചു. വലിയവിള ഇടവക വികാരി ഫാ.സജി തോമസ് ആമുഖ സന്ദേശവും, സിസ്റ്റർ മേഴ്സി, കാർഷിക വികസന കമ്മിഷൻ ആനിമേറ്റർമാരായ ശ്രീമതി അൽഫോൻസ ആന്റിൽസ്, ശ്രീ.വത്സലബാബു, മേഖല ആനിമേറ്റർ ശ്രീമതി ഷൈല മാർക്കോസ്, യൂണിറ്റ് സെക്രട്ടറി ശ്രീ.അനിൽകുമാർ എന്നിവർ ആശംസകളും അർപ്പിച്ച് സംസാരിച്ചു.
ഇവിടെ കർഷക ക്ലബ് അംഗങ്ങൾക്കും, നഴ്സറി സ്കൂളുകൾക്കും വിത്തും-തൈയും വിതരണം ചെയ്തു. കൂടാതെ കർഷക ക്ലബ് അംഗങ്ങൾ NIDS Seed Bank-നുവേണ്ടി മേൽത്തരം വിത്തുകൾ ഡയറക്ടറെ ഏൽപ്പിക്കുകയും ചെയ്തു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.