സ്വന്തം ലേഖകൻ
ഹോണ്ടുറാസ്: നിക്കരാഗ്വയില്‍ നീതിയ്ക്കായി സ്വരമുയര്‍ത്തിയ കത്തോലിക്കാ മെത്രാന്‍മാര്‍ക്കും, പുരോഹിതര്‍ക്കും നേരെ ആയുധധാരികളായ സര്‍ക്കാര്‍ അനുകൂലികളുടെ ആക്രമണം. ജൂലൈ 9 തിങ്കളാഴ്ചയാണ് സംഭവം. സഹായ മെത്രാനായ സില്‍വിയോ ജോസ് ബയേസിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു.
ഡിരിയാമ്പായിലെ സാന്‍ സെബാസ്റ്റ്യന്‍ ബസലിക്കയില്‍ അതിക്രമിച്ചു കടക്കുവാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ തടയുവാന്‍ ശ്രമിക്കുന്നതിനിടയില്‍ തനിക്ക് മുറിവേറ്റെന്നും അക്രമികള്‍ അപ്പസ്തോലിക ചിഹ്നങ്ങള്‍ നശിപ്പിച്ചെന്നും താനും ബസലിക്കയുടെ ഉള്ളിലുള്ളവരും സുരക്ഷിതരാണെന്നുമാണ് ബയേസ് മെത്രാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ദൈവത്തിന് നന്ദിയെന്നും അദ്ദേഹം കുറിച്ചു.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നിലനിൽക്കുന്ന സാഹചര്യത്തിൽ ചര്‍ച്ചകളിലൂടെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുവാൻ ശ്രമിച്ചതിന്റെ പേരിലാണ് ആക്രമണം അരങ്ങേറിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ് നിക്കരാഗ്വയില്‍ പ്രക്ഷോഭമായി മാറിയിരിക്കുന്നത്.
മനാഗ്വായിലെ കര്‍ദ്ദിനാളായ ലിയോപോള്‍ഡ് ബ്രെനെസിനും, വത്തിക്കാന്‍ പ്രതിനിധി വാള്‍ഡെമാര്‍ സ്റ്റാന്‍സ്ലോ സോമ്മര്‍ടാഗ് മെത്രാപ്പോലീത്തയ്ക്കും പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ സഭ സംരക്ഷിക്കുന്നുവെന്നാണ് സര്‍ക്കാര്‍ അനുകൂലികളുടെ ആരോപണം. പോലീസിനേയും അര്‍ദ്ധസൈനികരേയും ഉപയോഗിച്ച് സര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ചതിന്റെ ഫലമായി ഇതിനോടകം നിരവധിപേർ കൊല്ലപ്പെട്ടു കഴിഞ്ഞു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.