
ഹോസി. – 11:1-4,8-9 മത്താ. – 10:7-15
“ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍.”
ദൈവീകദാനമാണ് നമ്മുടെ ജീവിതം. ദൈവീകദാനമല്ലാതൊന്നും നമ്മുടെ ജീവിതത്തിലില്ല. ദൈവം ദാനമായി നൽകിയ ജീവിതം ദാനമായി തന്നെ കൊടുക്കണം. സ്വാർത്ഥതാല്പര്യങ്ങളിൽ നിന്നകന്ന് നന്മയാർന്ന ജീവിതത്തിലേക്ക് തിരിയണമെങ്കിൽ ദൈവം ദാനമായി നൽകിയ ജീവിതം നമ്മുടെ സഹോദരങ്ങളുമായി പങ്കുവെക്കേണ്ടതുണ്ട് എന്നർത്ഥം.
സ്നേഹമുള്ളവരെ, ദൈവത്തെ അറിഞ്ഞു അവിടുത്തെ സ്നേഹിച്ച് അവിടുന്ന് ദാനമായി നൽകിയ ജീവിതമാണെന്ന് തിരിച്ചറിയുമ്പോൾ അവയുടെ മഹത്വം മനസ്സിലാക്കി മറ്റുള്ളവർക്ക് ദാനമായി മാറുവാൻ സാധിക്കും. ജീവിതം ദാനമായി മാറ്റുമ്പോൾ പരസ്പര സ്നേഹത്തിന് മൂല്യം കല്പിക്കും.
സ്വാർത്ഥത നിറഞ്ഞ ജീവിതത്തിന് ദാനത്തിന്റെ മഹത്വം മനസ്സിലാക്കാൻ സാധ്യമല്ല.
പുണ്യപ്രവർത്തികൾ നിറഞ്ഞ ജീവിതമാണ് നാം നയിക്കേണ്ടത് എന്ന് സാരം.
സഹോദരന്റെ ആവശ്യങ്ങൾ ദാനത്തിലൂടെ മനസ്സിലാക്കാൻ നമുക്ക് സാധിക്കും. നമ്മുടെ ജീവിതാവസ്ഥയിൽ സാധ്യമായരീതിയിൽ ദാനം ചെയ്തുകൊണ്ട് ജീവിക്കാനായി നമുക്ക് ശ്രമിക്കാം.
സ്നേഹനാഥ, അങ്ങ് ദാനമായി നൽകിയ ജീവിതം മറ്റുള്ളവർക്ക് ഉപകാരപ്രദമായ ജീവിതമാക്കി മാറ്റാനുള്ള അനുഗ്രഹം നൽകണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.