
സ്വന്തം ലേഖകൻ
നിക്കരാഗ്വ: നിക്കരാഗ്വയിൽ പൊതുസ്ഥലത്ത് പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന മാതാവിന്റെ തിരുസ്വരൂപം ഈ മാസം ഏഴാം തിയതി പാതിരാത്രിയിൽ തകർക്കപ്പെട്ടു. രാജ്യത്തിന്റെ പ്രസിഡന്റ് ഡാനിയൽ ഒർട്ടെഗയുടെ പാർട്ടിയായ
ജുവെന്റഡ് സാൻഡിനിസ്റ്റ് പ്രവർത്തകരാണ് മാതാവിന്റെ തിരുസ്വരൂപം തകർത്തതിന് പിന്നിൽ.
പ്രസിഡന്റ് ഡാനിയൽ ഒർട്ടെഗയുടെ ഏകാധിപത്യ നയങ്ങൾക്ക് എതിരെ കുറെ നാളായി പ്രതിക്ഷേധം നിലനിൽക്കുണ്ട്. സർക്കാരിന്റെ ഏകാധിപത്യ പ്രവണതയ്ക്ക് എതിരെ ജനങ്ങൾ സംഘടിക്കുകയും ഡാനിയൽ ഒർട്ടെഗയെ സ്ഥാനഭ്രഷ്ടനാക്കുവാൻ ശ്രമം നടക്കുകയും ചെയ്യുന്നുണ്ട്.
നിക്കരാഗ്വയിലെ ജനസംഖ്യയിൽ ഭൂരിപക്ഷവും കത്തോലിക്കാ വിശ്വാസികളാണ്. അതുകൊണ്ട്തന്നെ അവരെ ഒരുപാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പലരീതിയിലുള്ള പ്രകോപനമാർഗങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നും നടക്കുന്നുണ്ട്. അതിന്റെ ഒടുവിലത്തെ സംഭവമാണ് മാതാവിന്റെ രൂപം തകർക്കൽ.
എങ്കിലും, എട്ടാം തിയതി തന്നെ കത്തോലിക്കാ വിശ്വാസികൾ തകർക്കപ്പെട്ട മാതാവിന്റെ രൂപത്തിന്റെ സ്ഥാനത്ത് പുതിയ തിരുസ്വരൂപം സ്ഥാപിച്ചു. മാതാവിന്റെ വണക്കമാസം ആയതുകൊണ്ട് തന്നെ കത്തോലിക്കാ വിശ്വാസികളെ പ്രകോപിക്കുക എന്ന ഉദ്ദേശമായിരുന്നു മാതാവിന്റെ രൂപം തകർക്കലിന് പിന്നിൽ.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.