
ഫാ. വില്യം നെല്ലിക്കല്‍
വത്തിക്കാൻസിറ്റി: മഹാരാഷ്ട്രയിലെ അമരാവതി രൂപതയുടെ മെത്രാനായി സേവനം ചെയ്തിരുന്ന ബിഷപ്പ് ഏലിയാസ് ജോസഫ് ഗൊണ്‍സാള്‍വസിനെ ഫ്രാന്‍സിസ് പാപ്പാ നാഗ്പൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഡിസംബര്‍ 3-Ɔο തിയതി തിങ്കളാഴ്ച നിയമിച്ചു.
നാഗ്പൂരിന്‍റെ മുന്‍മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് അബ്രാഹം വിരുതകുളങ്ങര 2018 ഏപ്രില്‍ 18-ന് അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേയ്ക്കാണ് പുതിയ നിയമനം. അതിരൂപതയുടെ കീഴ്-രൂപതയായ (suffragan Diocese) അമരാവതിയുടെ മെത്രാനായിരുന്നു, ബിഷപ്പ് ഏലിയാസ് ഗൊണ്‍സാല്‍വസ്.
ആര്‍ച്ചുബിഷപ്പ് വിരുതകുളങ്ങരയ്ക്ക് ശേഷം അതിരൂപതയുടെ സാരഥ്യം, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ എന്ന പദവിയില്‍ വികാരി ജനറല്‍, മോണ്‍. ജെറോം പിന്‍റോയില്‍ നിർവഹിച്ചു വരികയായിരുന്നു.
47 വയസ്സുകാരനായ ബിഷപ്പ് ഏലിയാസ് ഗൊണ്‍സാള്‍വസ് മുംബൈ അതിരൂപതാംഗവും മഹാരാഷ്ട്ര സ്വദേശിയുമാണ്. മുംബൈ അതിരൂപതാംഗമായി 1999-ല്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന്, മുംബൈ അതിരൂപതയുടെ അജപാലനശുശ്രൂഷയില്‍ വ്യാപൃതനായിരിക്കവെയാണ് 2012-ല്‍ അദ്ദേഹത്തെ അമരാവതിയുടെ മെത്രാനായി ബെനഡിക്ട് 16-Ɔമന്‍ പാപ്പാ നിയോഗിച്ചത്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.