
2 രാജാ.- 17:5-8,13-15,18
മത്താ.- 7:1-5
“ആദ്യം സ്വന്തം കണ്ണിൽ നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാൻ നിനക്കു കാഴ്ച തെളിയും.”
മറ്റുള്ളവരുടെ കുറവുകളും, കുറ്റങ്ങളും കണ്ടുപിടിക്കാൻ ആവേശം കാണിക്കാതെ നമ്മുടെ സ്വന്തം കുറ്റങ്ങളും, കുറവുകളും കണ്ടുപിടിക്കാൻ ആവേശം കാണിക്കണം. മറ്റുള്ളവരുടെ നിസ്സാരമായ കുറവുകൾ കണ്ടുപിടിക്കാൻ കാണിക്കുന്ന പകുതി താല്പര്യം നമ്മുടെ കുറവുകൾ കണ്ടുപിടിക്കാൻ ഉപയോഗിച്ചാൽ നന്മ നിറഞ്ഞ ജീവിതം നയിക്കാൻ സാധിക്കും. ഒരു കൈയില്ലാത്തവൻ വിരലില്ലാത്തവനേ കുറ്റം പറയുന്ന അധമ സംസ്കാരം നാം മാറ്റുമ്പോൾ വ്യക്തിപരമായും, സമൂഹപരമായും വളർച്ച ഉണ്ടാകും.
സ്നേഹമുള്ളവരെ, സ്വന്തം കുറവുകൾ കണ്ടുപിടിക്കാൻ നാം ശ്രമിക്കാറില്ല. ആയതിനാൽ സ്വന്തം കുറവുകൾ കണ്ടുപിടിക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. മറ്റുള്ളവരുടെ കുറവുകൾ കണ്ടുപിടിച്ച് അവ സമൂഹത്തിലേക്ക് വലിച്ചെറിയുന്നതിൽ നാം വളരെയധികം സന്തോഷം കണ്ടെത്തുന്നു. നീചവും, മനുഷ്യത്വം ഇല്ലാത്തതുമായ ഒരു പ്രവർത്തനമാണിത്.
നമ്മുടെ കുറവ് കണ്ടുപിടിച്ച് അവ പരിഹരിക്കുമ്പോൾ മറ്റുള്ളവരുടെ കുറവല്ല മറിച്ച് നന്മ കാണാനായി സാധിക്കും. ആദ്യം നമ്മുടെ കുറവുകൾ നാം അംഗീകരിച്ചാൽ മാത്രമേ അവ പരിഹരിക്കാനായി കഴിയുകയുള്ളു. മറ്റുള്ളവരുടെ കുറവുകൾ അന്വേഷിച്ചു പോകുമ്പോൾ നമ്മുടെ കുറവുകൾ അംഗീകരിക്കാനോ, പരിഹരിക്കാനോ സാധിക്കാതെ മനുഷ്യത്വം നഷ്ടപെട്ടവരായി ജീവിക്കേണ്ടിവരും. മറ്റുള്ളവരുടെ കുറവുകൾ കണ്ടുപിടിച്ച് അവയിൽ സന്തോഷിക്കാതേ; സ്വന്തം കുറവുകൾ അംഗീകരിച്ച് അവ പരിഹരിക്കുന്ന മനുഷ്യത്വമുള്ള വ്യക്തികളെയാണ് ഈ ലോകത്തിന് ആവശ്യം. ആയതിനാൽ ആദ്യം നമ്മുടെ കണ്ണിലെ തടിക്കഷണം എടുത്തുമാറ്റിയിട്ട് മറ്റുള്ളവരുടെ നന്മ കാണാനായി ശ്രമിക്കാം.
കാരുണ്യനാഥ, നമ്മുടെ കുറവുകൾ മനസ്സിലാക്കി അവ പരിഹരിച്ച് ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.