
2 രാജാ. – 19:9-11,14-21,31-3
മത്താ. – 7:6,12-14
“മറ്റുള്ളവർ നിങ്ങൾക്കു ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു ചെയ്യുവിൻ.”
മനുഷ്യൻ ഒരു ദ്വീപല്ല മറിച്ച് ഒരു സമൂഹജീവിയാണ്. പരസ്പര സഹായത്താൽ ജീവിക്കേണ്ടവരാണ് മനുഷ്യർ. പരസ്പര സഹായമെന്നത് മറ്റുള്ളവർ നമ്മുടെ ആവശ്യങ്ങൾ ചെയ്തു തരണം എന്നത് മാത്രമല്ല. മറിച്ച്, മറ്റുള്ളവർ നമുക്ക് ചെയ്തുതരണമെന്ന് നാം ആഗ്രഹിക്കുന്ന കാര്യം നാം അവർക്ക് ചെയ്തുകൊടുക്കുകയും വേണമെന്നതാണ്. നമുക്ക് ആവശ്യമുള്ളത് പോലെ മറ്റുള്ളവർക്കും ആവശ്യങ്ങൾ ഉണ്ടെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ആ തിരിച്ചറിവിൽ നിന്നുകൊണ്ട് മറ്റുള്ളവരെ സഹായിക്കുമ്പോൾ നാം ആവശ്യപ്പെടാതെ തന്നെ മറ്റുള്ളവർ നമ്മുടെ ആവശ്യങ്ങളും ചെയ്തുതരും.
സ്നേഹമുള്ളവരെ, മാനുഷിക പരിമിതികൾ ഉള്ളവരായ നാം മറ്റുള്ളവരിൽ നിന്ന് സഹായം ആവശ്യപ്പെടുന്നവരും, ആവശ്യമുള്ളവരുമാണ്. മറ്റുള്ളവർ നമ്മുടെ ആവശ്യങ്ങൾ നടത്തിത്തരണമെന്ന് മാത്രം ആഗ്രഹിക്കാതെ നാം അവർക്ക് ആവശ്യമുള്ളത് ചെയ്തുകൊടുക്കുമ്പോൾ പരസ്പര ഐക്യവും, സഹകരണവും ഉണ്ടാകുന്നു. മറ്റുള്ളവർ സഹായിക്കുന്നില്ലായെന്ന പരാതിയും, പരിഭവവുമായി ജീവിക്കുമ്പോൾ നാം എത്രമാത്രം മറ്റുള്ളവരുടെ ആവശ്യങ്ങൾ കാണുകയും അവ ചെയ്യുവാൻ ശ്രമിക്കുന്നുയെന്നും ഓർക്കേണ്ടതുണ്ട്.
സ്വന്തം ആവശ്യങ്ങൾക്ക് മാത്രം വിലകല്പിക്കുകയും, മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് അവഗണിക്കുന്നതും പൈശാചിക ചിന്തയാണ്. എല്ലാവരുടെയും ആവശ്യങ്ങൾ ഒന്നായിരിക്കില്ല പക്ഷെ എല്ലാവർക്കും അവരുടേതായ ആവശ്യങ്ങൾ ഉണ്ട്. നമ്മുടെ ആവശ്യങ്ങക്ക് വിലകൽപ്പിക്കണ്ടായെന്നല്ല പറയുന്നത്, നമ്മുടെ ആവശ്യങ്ങൾ വിലകല്പിച്ചുകൊണ്ട് മറ്റുള്ളവരുടെ ആവശ്യങ്ങളെ ബഹുമാനിച്ച് അവരെ സഹായിക്കണമെന്നാണ് പറയുന്നത്.
സഹോദരന്റെ ആവശ്യങ്ങൾ നമ്മുടെ ആവശ്യങ്ങളായി കണ്ട് അവ നിറവേറ്റുമ്പോൾ നിത്യജീവനവകാശികളായി മാറും. നമുക്കുമാത്രമല്ല നമ്മുടെ സഹോദരങ്ങൾക്കും ആവശ്യങ്ങൾ ഉണ്ടെന്ന ബോധ്യത്തിൽ ജീവിക്കാനായി നമുക്ക് പരിശ്രമിക്കാം.
സ്നേഹനാഥ, മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ട് അവ നിറവേറ്റാൻ വേണ്ട മനസ്സ് ഞങ്ങൾക്ക് നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.