Categories: Daily Reflection

“നിനക്കൊരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗ്ഗത്തിൽ നിനക്ക് നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക”

“നിനക്കൊരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗ്ഗത്തിൽ നിനക്ക് നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക”

അനുദിന മന്നാ

1 പത്രോ:- 1: 3 – 9
മാർക്കോ:- 10: 17 – 27

“നിനക്കൊരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗ്ഗത്തിൽ നിനക്ക് നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക”

ചെറുപ്പം മുതലേ എല്ലാ കല്പനകളും പാലിക്കുന്ന ഒരു  ധനവാന്റെ കുറവ് ചൂണ്ടിക്കാട്ടുകയാണ് ക്രിസ്തുനാഥൻ. ഒരു കുറവുമില്ലായെന്ന മിഥ്യാബോധത്തോടെ നിത്യജീവൻ അവകാശമാക്കാൻ വന്ന ധനവാന്റെ കുറവ്   പരിഹരിക്കാനായുള്ള മാർഗ്ഗം നിർദ്ദേശിക്കുന്ന ക്രിസ്തുവിന്റെ വാക്കുകളാണ്: “പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക”യെന്നത്.

നിത്യജീവൻ ആഗ്രഹിച്ച ധനവനോട്  ക്രിസ്തു ആവശ്യപ്പെടുന്നത് സഹോദരന്  ആവശ്യമുള്ളത് കൊടുക്കുവാനാണ്. സഹോദരന്റെ ദാരിദ്ര്യം മാറ്റുമ്പോൾ സ്വർഗ്ഗത്തിൽ നിക്ഷേപമുണ്ടാകുകയും ആ നിക്ഷേപം  നിത്യജീവന് അർഹതയുള്ളവനാക്കുകയും ചെയ്യുമെന്നു സാരം.

സ്നേഹമുള്ളവരെ, സുഖദുഃഖ സമ്മിശ്രമാണ് ജീവിതമെങ്കിലും നാം എല്ലാവരും എപ്പോഴും സുഖം തന്നെയാണ് ആഗ്രഹിക്കുന്നത്. സുഖം തേടിയുള്ള ജീവിത യാത്രയിൽ നാം നമ്മുടെ കുറവുകൾ ശ്രദ്ധിക്കാതെ പോകുന്നു. ധനവാന്റെ കുറവും അങ്ങനെയുള്ള ഒരു കുറവായിരുന്നു. നിത്യജീവൻ അവകാശമാക്കാൻ പറ്റാത്ത ഒരു കുറവ്.
ക്രിസ്തു, ധനവാനു കൊടുക്കുന്ന ഉപദേശത്തിൽ കുറച്ചു വാക്കുകൾ അല്ലെങ്കിൽ ക്രിയകൾ നമ്മുടെ ഹൃദയത്തിലേക്ക് സംഗ്രഹിക്കാം;  “പോകുക, വിൽക്കുക”, “കൊടുക്കുക”, “വരുക”, “അനുഗമിക്കുക”.
– അതായത് നമ്മിലേക്ക് തന്നെയൊന്നു തിരിഞ്ഞുനോക്കുകയും (പോകുക)
– നമ്മിലുള്ള അനാവശ്യകാര്യങ്ങൾ വിൽക്കുകയും (അതായത്, നമ്മുടെ ദുഷിച്ച ചിന്തകളും, പ്രവൃത്തിയും നമ്മിൽനിന്ന് പുറത്തേയ്ക്ക് കളയുകയും)
– നമ്മിലെ  നന്മകൾ സഹോദരങ്ങളുമായി പങ്കുവെക്കുകയും (കൊടുക്കുക)
– കളങ്കരഹിതമായ ഹൃദയത്തിന്  ഉടമകളായി തിരികെ വന്ന് ക്രിസ്തുവിനെ അനുഗമിക്കുകയും ചെയ്യുക.

ഈ രീതിയിൽ നാം ജീവിക്കുമ്പോൾ നമുക്ക് നമ്മുടെ കുറവുകൾ നികത്താനും, നിത്യജീവന് അവകാശികളായി തീരുവാനും സാധിക്കും. നമുക്കുള്ളതെല്ലാം വിറ്റ് സഹോദരങ്ങൾക്ക് കൊടുക്കണമെന്നില്ല, മറിച്ച്  സഹോദരങ്ങളുടെ വിശപ്പും ദാഹവും കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കാതെ നമുക്ക് കഴിയുന്ന തരത്തിൽ സഹായിക്കാനായി നാം തയ്യാറാകേണ്ടതുണ്ട്.

നമുക്ക് നമ്മുടെ ഉൾകണ്ണ് തുറന്നു  സമൂഹത്തിലെ പ്രശ്നങ്ങൾ കണ്ട് നമുക്കാവുന്ന വിധത്തിൽ പരിഹരിച്ചുകൊണ്ട്  ജീവിക്കനായി പരിശ്രമിക്കാം.

കാരുണ്യവാനായ ദൈവമേ, സഹോദരങ്ങളുടെ വേദനയിൽ തണലായി മാറി കൊണ്ട് സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാക്കി  അങ്ങയെ  അനുഗമിക്കുവാനുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോടു  ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

1 week ago

ശൂന്യമായ കല്ലറ

ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ്‌ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…

2 weeks ago

Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും

ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…

2 weeks ago

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

3 weeks ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 month ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

1 month ago