
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ ദുരിതം പേറുന്ന യുവതികൾക്കു ലത്തീൻ അതിരൂപതാ കുടുംബ പ്രേഷിത ശുശ്രൂഷയുടെ കൈത്താങ്ങ്. അതിരൂപത പ്രഖ്യാപിച്ച പുന:രധിവാസ പാക്കേജിന്റെ ഭാഗമായി ചുഴലിക്കാറ്റ് ദുരന്തത്തിൽപെട്ട കുടുംബങ്ങളിലെ യുവതികൾക്കായി ‘സാന്ത്വനം’ മംഗല്യം പദ്ധതിയിലുൾപ്പെടുത്തി 28 പേർക്കു സഹായ വിതരണം നടത്തി. മൂന്നു ലക്ഷം രൂപവരെയാണ് ഓരോരുത്തർക്കും വിതരണം ചെയ്തത്.
മേയർ വി.കെ.പ്രശാന്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തീരദേശമേഖലയുടെ സമഗ്രവികസനത്തിനായി ബൃഹത് കർമപദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കാൻ സഭയും സർക്കാരും കൈകോർത്തു പ്രവർത്തിക്കണമെന്നു മേയർ പറഞ്ഞു. ദുരന്ത കാലത്തു ദുരിതബാധിത മേഖലയിൽ സഭ നടത്തിയ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ: എം.സൂസപാക്യം അധ്യക്ഷത വഹിച്ചു. സാമൂഹിക തിന്മകളും ധൂർത്തുമാണ് ഇന്നു സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും ഇവയെ ജീവിതത്തിൽ നിന്നും അകറ്റിനിർത്താൻ കഴിഞ്ഞാൽ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയുമെന്നും ആർച്ച് ബിഷപ് പറഞ്ഞു.
സമൂഹത്തിൽ നിലനിൽക്കുന്ന ആർഭാടവും ധൂർത്തും ഉപേക്ഷിക്കാൻ തയാറായാൽ ഒട്ടേറെ സാധു കുടുംബങ്ങളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചു നടത്താൻ നമുക്കു കഴിയുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കുടുംബ പ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലാറ്റിൻ മാട്രിമോണി വെബ്‌സൈറ്റിന്റെ ഉദ്ഘാടനം അതിരൂപതാ സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് നിർവഹിച്ചു. ഡോ. ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. മോൺ. യൂജിൻ എച്ച്. പെരേര, മോൺ. ജയിംസ് കുലാസ്, കുടുംബ പ്രേഷിത ശുശ്രൂഷാ ഡയറക്ടർ ഫാ. എ.ആർ.ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.