
അഖിൽ ബി.റ്റി.
റോം: “മൗറോ ധൈര്യമായിരിക്കൂ, ധൈര്യം കൈവിടരുത്” എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ
അഞ്ച് വർഷങ്ങൾക്കു മുൻപ് മാത്രം സ്ഥിതീകരിക്കപ്പെട്ട സ്ലാ രോഗത്താൽ താറുമാറാക്കപ്പെട്ട മൗറോയുടെ ജീവിതത്തിനു പ്രതീക്ഷയും സാന്ത്വനവുമാകുന്നു.
മൗറോയുടെ വളരെ നാളായ ആഗ്രഹം ഒന്നുമാത്രമായിരുന്നു, പരിശുദ്ധ പിതാവിനെ കാണണം എന്നത്. ഒടുവിൽ, 41 വയസുകാരനായ കോറത്തോയിൽ നിന്നുള്ള മൗറോയ്ക്ക് റോമിൽ വച്ച് പരിശുദ്ധ പിതാവുമായുള്ള കൂടികാഴ്ചക്കുള്ള അവസരം ലഭിച്ചത് ഈ വർഷം മെയ് 23-നായിരുന്നു. അസാധ്യമെന്ന് മൗറോ കരുതിയിരുന്ന കൂടിക്കാഴ്ച യാഥാർഥ്യമാക്കിയത് കോറത്തോയിലെ വൈദീകരായ ഫാ. പെപ്പിനോ ലോബാഷോയും ഫാ. വീറ്റോ മർത്തിനെല്ലിയുമായിരുന്നു.
മൗറോ, തന്റെ ഭാര്യ അന്നയും മകനുമായി ഒരു ആംബുലൻസിൽ ആണ് വത്തിക്കാനിൽ എത്തിയത്. കുറച്ചു നിമിഷങ്ങൾക്കകം തന്നെ പരിശുദ്ധ പിതാവും അവിടെ എത്തി. ആംബുലൻസിൽ കയറിയ പരിശുദ്ധ പിതാവ് വളരെ ചുരുങ്ങിയ വാക്കുകൾ മാത്രമേ പറഞ്ഞുള്ളു: “ധൈര്യമായിരിക്കുക… ധൈര്യം കൈവിടരുത് “. എന്നാൽ, അവ വളരെയധികം സാന്ത്വനവും പ്രതീക്ഷയും മൗറോയ്ക്ക് നൽകി.
തുടർന്ന്, മൗറോയുടെ കുഞ്ഞിനെ ഫ്രാൻസിസ് പാപ്പാ
കൈയ്കളിൽ എടുത്ത് അനുഗ്രഹിച്ചു. ആ കുഞ്ഞിന്റെ പേരും ഫ്രാൻസിസ് എന്നാണ്.
അമിയോട്രോപിക് ലാറ്ററൽ സ്ക്ലിറോസിസ് എന്ന ഈ രോഗം നാഡീവ്യൂഹസംബന്ധമായ ഒരു ഡിസോർഡർ ആണ്. ഈ രോഗം പതിയെ പതിയെ ശരീരം തളർത്തുകയും, പിന്നീട് മരണം വരെയും കണ്ണുകൊണ്ടും കമ്പ്യൂട്ടറിന്റെ സഹായത്താലും മാത്രമേ ആശയവിനിമയം സാധ്യമാകൂ.
ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ച മൗറോയ്ക്ക് മുൻപോട്ടു പോകുവാനുള്ള ശക്തിയും പ്രതീക്ഷയും നൽകിയെന്നും, പാപ്പായുടെ വാക്കുകൾ കൂടുതൽ ധൈര്യവും ആശ്വാസവും നൽകിയെന്നും, കണ്ണുകളിൽ തീക്ഷ്ണത വർധിച്ചുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ന് ഒരു മാസം തികയുമ്പോളും കുടുംബാംഗങ്ങൾ പറയുന്നു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.