
2 രാജാ.- 17:5-8,13-15,18
മത്താ.- 7:1-5
“ആദ്യം സ്വന്തം കണ്ണിൽ നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാൻ നിനക്കു കാഴ്ച തെളിയും.”
മറ്റുള്ളവരുടെ കുറവുകളും, കുറ്റങ്ങളും കണ്ടുപിടിക്കാൻ ആവേശം കാണിക്കാതെ നമ്മുടെ സ്വന്തം കുറ്റങ്ങളും, കുറവുകളും കണ്ടുപിടിക്കാൻ ആവേശം കാണിക്കണം. മറ്റുള്ളവരുടെ നിസ്സാരമായ കുറവുകൾ കണ്ടുപിടിക്കാൻ കാണിക്കുന്ന പകുതി താല്പര്യം നമ്മുടെ കുറവുകൾ കണ്ടുപിടിക്കാൻ ഉപയോഗിച്ചാൽ നന്മ നിറഞ്ഞ ജീവിതം നയിക്കാൻ സാധിക്കും. ഒരു കൈയില്ലാത്തവൻ വിരലില്ലാത്തവനേ കുറ്റം പറയുന്ന അധമ സംസ്കാരം നാം മാറ്റുമ്പോൾ വ്യക്തിപരമായും, സമൂഹപരമായും വളർച്ച ഉണ്ടാകും.
സ്നേഹമുള്ളവരെ, സ്വന്തം കുറവുകൾ കണ്ടുപിടിക്കാൻ നാം ശ്രമിക്കാറില്ല. ആയതിനാൽ സ്വന്തം കുറവുകൾ കണ്ടുപിടിക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. മറ്റുള്ളവരുടെ കുറവുകൾ കണ്ടുപിടിച്ച് അവ സമൂഹത്തിലേക്ക് വലിച്ചെറിയുന്നതിൽ നാം വളരെയധികം സന്തോഷം കണ്ടെത്തുന്നു. നീചവും, മനുഷ്യത്വം ഇല്ലാത്തതുമായ ഒരു പ്രവർത്തനമാണിത്.
നമ്മുടെ കുറവ് കണ്ടുപിടിച്ച് അവ പരിഹരിക്കുമ്പോൾ മറ്റുള്ളവരുടെ കുറവല്ല മറിച്ച് നന്മ കാണാനായി സാധിക്കും. ആദ്യം നമ്മുടെ കുറവുകൾ നാം അംഗീകരിച്ചാൽ മാത്രമേ അവ പരിഹരിക്കാനായി കഴിയുകയുള്ളു. മറ്റുള്ളവരുടെ കുറവുകൾ അന്വേഷിച്ചു പോകുമ്പോൾ നമ്മുടെ കുറവുകൾ അംഗീകരിക്കാനോ, പരിഹരിക്കാനോ സാധിക്കാതെ മനുഷ്യത്വം നഷ്ടപെട്ടവരായി ജീവിക്കേണ്ടിവരും. മറ്റുള്ളവരുടെ കുറവുകൾ കണ്ടുപിടിച്ച് അവയിൽ സന്തോഷിക്കാതേ; സ്വന്തം കുറവുകൾ അംഗീകരിച്ച് അവ പരിഹരിക്കുന്ന മനുഷ്യത്വമുള്ള വ്യക്തികളെയാണ് ഈ ലോകത്തിന് ആവശ്യം. ആയതിനാൽ ആദ്യം നമ്മുടെ കണ്ണിലെ തടിക്കഷണം എടുത്തുമാറ്റിയിട്ട് മറ്റുള്ളവരുടെ നന്മ കാണാനായി ശ്രമിക്കാം.
കാരുണ്യനാഥ, നമ്മുടെ കുറവുകൾ മനസ്സിലാക്കി അവ പരിഹരിച്ച് ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.