
സ്വന്തം ലേഖകൻ
പെരുമ്പാവൂർ: അഞ്ഞൂറിലധികം ക്രൈസ്തവ ദേവാലയങ്ങളിൽ നാലായിരത്തോളം റിലീഫ് കലാരൂപങ്ങൾ പൂർത്തിയാക്കിയ ഇസിദോർ പുരസ്കാര നിറവിൽ. 1977 മുതൽ പള്ളികളിൽ നടത്തിയ ചിത്രകലാ ജോലികൾക്കാണു ‘ബെസ്റ്റ് ഓഫ് ഇന്ത്യ നാഷനൽ റെക്കോർഡ്’ ലഭിച്ചത്.
കൂവപ്പടി മടേക്കൽ ഇസിദോർ കേരളം കൂടാതെ കശ്മീർ, ഗുജറാത്ത്, മഹാരാഷ്ട്ര, അരുണാചൽപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളും ശിൽപങ്ങളും ഒരുക്കിയിട്ടുണ്ട്.
‘രൂപങ്ങൾ ഭിത്തിയിൽ നിന്നു പുറത്തേക്കു തള്ളി ത്രിമാനദൃശ്യം നൽകുന്നതാണു റിലീഫ് കലാരൂപങ്ങൾ’. ഇവയ്ക്കു പുറമേ എണ്ണച്ചായ ചിത്രരചനയും മ്യൂറൽ പെയിന്റിങ്ങും ലാൻഡ് സ്കേപ്പിങ്ങും ക്ലേ മോഡലിങ്ങും ഇസിദോർ ചെയ്യുന്നുണ്ട്. 1977-ൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളജിൽ നിന്നു ചിത്രകലയിൽ ബിരുദം നേടിയ ഇസിദോർ അന്നുമുതൽ ദേവാലയങ്ങളുടെ ചിത്ര ശിൽപ ജോലികളിലാണു ശ്രദ്ധ കേന്ദ്രീകരിച്ചത്.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.