സ്വന്തം ലേഖകൻ
പെരുമ്പാവൂർ: അഞ്ഞൂറിലധികം ക്രൈസ്തവ ദേവാലയങ്ങളിൽ നാലായിരത്തോളം റിലീഫ് കലാരൂപങ്ങൾ പൂർത്തിയാക്കിയ ഇസിദോർ പുരസ്കാര നിറവിൽ. 1977 മുതൽ പള്ളികളിൽ നടത്തിയ ചിത്രകലാ ജോലികൾക്കാണു ‘ബെസ്റ്റ് ഓഫ് ഇന്ത്യ നാഷനൽ റെക്കോർഡ്’ ലഭിച്ചത്.
കൂവപ്പടി മടേക്കൽ ഇസിദോർ കേരളം കൂടാതെ കശ്മീർ, ഗുജറാത്ത്, മഹാരാഷ്ട്ര, അരുണാചൽപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളും ശിൽപങ്ങളും ഒരുക്കിയിട്ടുണ്ട്.
‘രൂപങ്ങൾ ഭിത്തിയിൽ നിന്നു പുറത്തേക്കു തള്ളി ത്രിമാനദൃശ്യം നൽകുന്നതാണു റിലീഫ് കലാരൂപങ്ങൾ’. ഇവയ്ക്കു പുറമേ എണ്ണച്ചായ ചിത്രരചനയും മ്യൂറൽ പെയിന്റിങ്ങും ലാൻഡ് സ്കേപ്പിങ്ങും ക്ലേ മോഡലിങ്ങും ഇസിദോർ ചെയ്യുന്നുണ്ട്. 1977-ൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളജിൽ നിന്നു ചിത്രകലയിൽ ബിരുദം നേടിയ ഇസിദോർ അന്നുമുതൽ ദേവാലയങ്ങളുടെ ചിത്ര ശിൽപ ജോലികളിലാണു ശ്രദ്ധ കേന്ദ്രീകരിച്ചത്.
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
This website uses cookies.