
സ്വന്തം ലേഖകൻ
പെരുമ്പാവൂർ: അഞ്ഞൂറിലധികം ക്രൈസ്തവ ദേവാലയങ്ങളിൽ നാലായിരത്തോളം റിലീഫ് കലാരൂപങ്ങൾ പൂർത്തിയാക്കിയ ഇസിദോർ പുരസ്കാര നിറവിൽ. 1977 മുതൽ പള്ളികളിൽ നടത്തിയ ചിത്രകലാ ജോലികൾക്കാണു ‘ബെസ്റ്റ് ഓഫ് ഇന്ത്യ നാഷനൽ റെക്കോർഡ്’ ലഭിച്ചത്.
കൂവപ്പടി മടേക്കൽ ഇസിദോർ കേരളം കൂടാതെ കശ്മീർ, ഗുജറാത്ത്, മഹാരാഷ്ട്ര, അരുണാചൽപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളും ശിൽപങ്ങളും ഒരുക്കിയിട്ടുണ്ട്.
‘രൂപങ്ങൾ ഭിത്തിയിൽ നിന്നു പുറത്തേക്കു തള്ളി ത്രിമാനദൃശ്യം നൽകുന്നതാണു റിലീഫ് കലാരൂപങ്ങൾ’. ഇവയ്ക്കു പുറമേ എണ്ണച്ചായ ചിത്രരചനയും മ്യൂറൽ പെയിന്റിങ്ങും ലാൻഡ് സ്കേപ്പിങ്ങും ക്ലേ മോഡലിങ്ങും ഇസിദോർ ചെയ്യുന്നുണ്ട്. 1977-ൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളജിൽ നിന്നു ചിത്രകലയിൽ ബിരുദം നേടിയ ഇസിദോർ അന്നുമുതൽ ദേവാലയങ്ങളുടെ ചിത്ര ശിൽപ ജോലികളിലാണു ശ്രദ്ധ കേന്ദ്രീകരിച്ചത്.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.