
സ്വന്തം ലേഖകൻ
പെരുമ്പാവൂർ: അഞ്ഞൂറിലധികം ക്രൈസ്തവ ദേവാലയങ്ങളിൽ നാലായിരത്തോളം റിലീഫ് കലാരൂപങ്ങൾ പൂർത്തിയാക്കിയ ഇസിദോർ പുരസ്കാര നിറവിൽ. 1977 മുതൽ പള്ളികളിൽ നടത്തിയ ചിത്രകലാ ജോലികൾക്കാണു ‘ബെസ്റ്റ് ഓഫ് ഇന്ത്യ നാഷനൽ റെക്കോർഡ്’ ലഭിച്ചത്.
കൂവപ്പടി മടേക്കൽ ഇസിദോർ കേരളം കൂടാതെ കശ്മീർ, ഗുജറാത്ത്, മഹാരാഷ്ട്ര, അരുണാചൽപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളും ശിൽപങ്ങളും ഒരുക്കിയിട്ടുണ്ട്.
‘രൂപങ്ങൾ ഭിത്തിയിൽ നിന്നു പുറത്തേക്കു തള്ളി ത്രിമാനദൃശ്യം നൽകുന്നതാണു റിലീഫ് കലാരൂപങ്ങൾ’. ഇവയ്ക്കു പുറമേ എണ്ണച്ചായ ചിത്രരചനയും മ്യൂറൽ പെയിന്റിങ്ങും ലാൻഡ് സ്കേപ്പിങ്ങും ക്ലേ മോഡലിങ്ങും ഇസിദോർ ചെയ്യുന്നുണ്ട്. 1977-ൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളജിൽ നിന്നു ചിത്രകലയിൽ ബിരുദം നേടിയ ഇസിദോർ അന്നുമുതൽ ദേവാലയങ്ങളുടെ ചിത്ര ശിൽപ ജോലികളിലാണു ശ്രദ്ധ കേന്ദ്രീകരിച്ചത്.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന് സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.