
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പാ തന്റെ നാമഹേതുക തിരുന്നാൾ ആഘോഷിച്ചത് പാവങ്ങളോടും അശരണരോടും കൂടെ. ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ വംശരരായ മാതാപിതാക്കൾക്ക് ഡിസംബർ 17, 1936-ൽ അർജന്റീനയിൽ ജനിച്ച് ക്രിസ്തുമസ് ദിനത്തിൽ ജ്ഞാനസ്നാനത്തിലൂടെ ‘ജോർജ് മാരിയോ ബെർഗോളിയോ’ എന്ന പേര് സ്വീകരിച്ചു.
ഇന്നലെ 23 – തിങ്കളാഴ്ച തന്റെ നാമം പേറുന്ന വി. ജോർജിന്റെ തിരുനാൾ എന്തിലും വ്യത്യസ്തത തേടുന്ന പാപ്പാ ആഘോഷിച്ചത് സവിശേഷരീതിയിലാണ്. റോമിലെ നിർദ്ദനരും അശരണരും ആയവരുടെ കൂടെ ഈ ദിനം ചിലവഴിക്കാൻ പാപ്പാ തീരുമാനിച്ചു. ഈ ദിനം 3000 ഐസ്ക്രീമുകൾ ‘കാരിത്താസ് ‘ നിർദ്ദനരും അഭയാർത്ഥികളായവർക്കുമായി ദിവസേന നടത്തി പോരുന്ന ആതുരാലയ അടുക്കളകളിലും ഡോർമിറ്ററികളിലും ലഭ്യമാക്കികൊണ്ടാണ് പാപ്പാ ആഘോഷിച്ചത്. പാപ്പയുടെ ചാരിറ്റി ഓഫീസ് അതിന്റെ കുറിപ്പിൽ വ്യക്തമാക്കി നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു.
ബിരുദാനന്ത പഠന ശേഷം 1958, മാർച്ച് 11-ന് ഈശോസഭ നൊവിഷ്യേറ്റിൽ പ്രവേശിച്ച പാപ്പാ 1969 ഡിസംബർ 13- ന് പൗരിഹിത്യം സ്വീകരിച്ചു. നോവിസ് മാസ്റ്റർ, പ്രൊഫസർ, പ്രൊവിൻഷ്യൽ കൺസൾട്ടർ, റെക്ടർ, പ്രൊവിൻഷ്യൽ സുപ്പീരിയർ തുടങ്ങി നിരവധി ശുശ്രൂഷകളിലൂടെ സൊസൈറ്റിയെ പരിചരിച്ച ജോർജ് മാരിയോ ബർഗോളിയോയെ വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1992 മെയ് 20- നു ബ്യുണസ് അയേഴ്സിന്റെ ഓക്സിലറി ബിഷപ്പാക്കുകയും 1997 ജൂൺ 3 നു കോ-അഡ്ജത്തോർ ആർച്ചുബിഷപ്പാക്കി ഉയർത്തുകയും 1998, ഫെബ്രുവരി 28-നു ആർച്ചു ബിഷപ്പായി അവരോധിക്കുകയും ചെയ്തു.
മൂന്ന് വർഷശേഷം വി ജോൺ പോൾ രണ്ടാമനിലാൽ 2001 ഫെബ്രുവരി 2-നു കർദ്ദിനാൾ പദവി നൽകപ്പെട്ട ആർച്ചുബിഷപ്പ് ജോർജ് ബേൽഗോറിയ 12 വർഷങ്ങൾക്കു ശേഷം 2013, മാർച്ച് 13-നു മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. അപ്പോൾ 13-ആം നൂറ്റാണ്ടിലെ ജനപ്രിയ വിശുദ്ധനായ അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ നാമം ഏറ്റെടുക്കുകയായിരുന്നു.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.