
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതാ കെ.സി.വൈ.എം. ന്‍റെയും സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും സംയുക്ത രക്ഷാ പ്രവര്‍ത്തനങ്ങള്‍ ചെങ്ങനൂര്‍ ISID കോളേജ് കേന്ത്രികരിച്ചു നടത്തുന്നു. ടീം അംഗങ്ങള്‍ ഇതുവരെ ഏതാണ്ട് 250 ഓളം പേരെ വെള്ളം കയറിയ വീടുകളില്‍ നിന്നും രക്ഷിച്ചു ക്യാമ്പില്‍ എത്തിച്ചിട്ടുണ്ട്. തോരാത്ത മഴയും വെളിച്ച കുറവും ഇന്നലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസംസൃഷ്ട്ടിക്കുന്നു. രക്ഷാ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ട പത്തോളം വള്ളങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഏതാണ്ട് 750 ഓളം പേരെ പാര്‍പ്പിച്ചിരിക്കുന്ന ചെങ്ങനൂര്‍ ISID കോളേജ് ക്യാമ്പില്‍ ഭക്ഷണ സാധനങ്ങളുടെ സ്റ്റോക്ക് പരിമിതമാണ്. അതുപോലെ, വസ്ത്രങ്ങളും ആവശ്യമാണെന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പമുള്ള എൽ.സി.വൈ.എം. ന്‍റെ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ഇമാനുവല്‍ പറഞ്ഞു.
ആലപ്പുഴ രൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളും സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്പുകൾക്ക് വേണ്ടി തുറന്നു നല്‍കണമെന്ന് ആലപ്പുഴ രൂപതാ മെത്രാന്‍ സ്റ്റീഫന്‍ അത്തിപൊഴി പിതാവ് നിര്‍ദേശം നല്കിയിട്ടുണ്ട്.
അതുപോലെ തന്നെ ആലപ്പുഴ തീരദേശ മേഘലയായ പോള്തൈ അർത്തുങ്ങല്‍ ഭാഗത്ത് നിന്നു കടലിന്‍റെ മക്കള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി വള്ളങ്ങളുമായി പുറപ്പെട്ടിട്ടുണ്ട്. ലോറികളുടെ ലഭ്യത കുറവാണു കാലതാമസം നേരിടുന്നത്.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.