
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുയില്‍ നിന്നു രക്ഷാ പ്രവര്‍ത്തനത്തിനു പോയ മത്സ്യ തൊഴിലാളികളുടെ കുട്ടത്തില്‍ “പൊന്തു വള്ള”ങ്ങളും ഉണ്ടായിരുന്നു. അധികാരികൾ ഇനിയും കാര്യമായി പരിഗണിച്ചിട്ടില്ലാത്ത വിഭാഗമാണ് തീരക്കടൽ മൽസ്യബന്ധന മേഖലയിലെ പൊന്തു വള്ളങ്ങളും തൊഴിലാളികളും.
ആലപ്പുഴ രൂപതയുടെ ആഭിമുഖ്യത്തില്‍ പ്രളയബാധിത പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യതൊഴിലാളികളെ ആദരിക്കുന്ന ചടങ്ങില്‍, ഇവരുടെ രക്ഷാ പ്രവര്‍ത്തങ്ങളെക്കുറിച്ച് മത്സ്യതൊഴിലാളി ഏകോപനത്തിനു നേതൃത്വം വഹിച്ച ഫാ. സേവ്യർ കുടിയാംശേരി, ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സികുട്ടിഅമ്മയെ അറിയിക്കുകയുണ്ടായി. ഏറെ പ്രത്യേകിച്ച്, വലിയ വള്ളങ്ങള്‍ക്ക് എത്തപ്പെടാന്‍ സാധിക്കാത്ത ഇടുങ്ങിയ സ്ഥലങ്ങളില്‍ ഇവരുടെ പൊന്തു വള്ളത്തില്‍ ഒന്നും രണ്ടും ആള്‍ക്കാരെ വീതം രക്ഷിച്ചു വലിയ വള്ളങ്ങളില്‍ എത്തിക്കുകയെന്ന ഏറെ ശ്രമകരമായ ദൗത്യമായിരുന്നു ഇവര്‍ക്ക് രക്ഷാ പ്രവര്‍ത്തനത്തിൽ നിറവേറ്റാൻ ഉണ്ടായിരുന്നത്.
കുടുംബം പോറ്റാന്‍ വേണ്ടി സാഹസികതയിലൂടെയാണ് ഇവർ മൽസ്യബന്ധനം നടത്തുന്നത്. തെർമോകോൾ ഉപയോഗിച്ചാണു പൊന്തു വള്ളങ്ങൾ നിർമിക്കുന്നത്. വള്ളത്തിനും വലയ്ക്കുമായി ഇരുപതിനായിരം മുതൽ അര ലക്ഷം രൂപ വരെ ചെലവാകുന്നുണ്ട്. എന്നാൽ ഇവ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം കിട്ടാറുമില്ല.
ഇവരുടെ സുരക്ഷിതത്വം അധികാരികൾ ഇനിയും കാര്യമായി പരിഗണിച്ചിട്ടില്ലയെന്നത് യാഥാർഥ്യമാണ്.
വള്ളങ്ങളുടെയും തൊഴിലാളികളുടെയും റജിസ്ട്രേഷൻ നടത്തണമെന്ന തൊഴിലാളികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിക്കാമെന്ന് ചടങ്ങില്‍ മന്ത്രി ഇവര്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു.
ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലുമായി ഏതാണ്ട് അറുനൂറിലേറെ പൊന്തു വള്ളങ്ങളുണ്ട്.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.