തിരുവനന്തപുരം: ദയാവധം ഉപാധികളോടെ നടപ്പിലാക്കാനുളള സുപ്രിം കോടതി വിധി വേദനാജനകമാണെന്ന് കെ.സി.ബി.സി. പ്രസിഡന്റ് ഡോ. എം. സൂസപാക്യം പറഞ്ഞു. അന്തസോടെയുളള മരണം ഒരു പൗരന്റെ ഭരണഘടനാ അവകാശമെന്ന് പരാമർശിക്കുന്ന കോടതി, ഉപാധികളോടെ മരണം അനുവധിക്കുന്നത് ഖേദകരവും പ്രതിഷേധകരവുമാണ്.
ജീവന്റെ അവകാശം ദൈവത്തിനാണ്. രോഗവും പ്രായാധിക്യവും മൂലം ബുദ്ധിമുട്ടുന്ന ഒരാളെ ദയയുടെയോ സഹതാപത്തിന്റെ പേരിലോ വധിക്കുന്നത് മനുഷ്യസ്നേഹികൾക്ക് അംഗീകരിക്കാനാവില്ല. പ്രായാധിക്യവും രോഗവുംമൂലം വേദന അനുഭവിക്കുന്നവരെ മനുഷ്യസാധ്യമായ സംവിധാനങ്ങളുടെ സഹായത്തോടെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്ത് സ്വസ്‌ഥമായ മരണം അനുവർധിക്കുന്നതിന് പകരം ഉപാധികളോടെ ദയാവധമാകാമെന്ന കോടതി വിധി വിപത്തുകൾക്ക് ഇടവരുത്തുമെന്ന് കെ.സി.ബി.സി. പ്രസിഡന്റ് പറഞ്ഞു.
ഒരു വ്യക്‌തിയുടെ മരണ താല്‍പ്പര്യം അനുസരിച്ച് ആ വ്യക്‌തിക്ക് ഉപാധികളോടെ മരണമാകാമെന്ന് പറയുന്ന കോടതി മരണപത്രമില്ലെങ്കിൽ ബന്ധുക്കൾക്ക് കോടതിയെ സമീപിക്കാമെന്ന് മുന്നോട്ട് വയ്‌ച്ചിട്ടുളള നിർദേശം ദുരുപയോഗം ചെയ്യാൻ ഇടയുണ്ടെന്നും ഡോ. സൂസപാക്യം പ്രസ്‌താവനയിലൂടെ പറഞ്ഞു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.