
തിരുവനന്തപുരം: ദയാവധം ഉപാധികളോടെ നടപ്പിലാക്കാനുളള സുപ്രിം കോടതി വിധി വേദനാജനകമാണെന്ന് കെ.സി.ബി.സി. പ്രസിഡന്റ് ഡോ. എം. സൂസപാക്യം പറഞ്ഞു. അന്തസോടെയുളള മരണം ഒരു പൗരന്റെ ഭരണഘടനാ അവകാശമെന്ന് പരാമർശിക്കുന്ന കോടതി, ഉപാധികളോടെ മരണം അനുവധിക്കുന്നത് ഖേദകരവും പ്രതിഷേധകരവുമാണ്.
ജീവന്റെ അവകാശം ദൈവത്തിനാണ്. രോഗവും പ്രായാധിക്യവും മൂലം ബുദ്ധിമുട്ടുന്ന ഒരാളെ ദയയുടെയോ സഹതാപത്തിന്റെ പേരിലോ വധിക്കുന്നത് മനുഷ്യസ്നേഹികൾക്ക് അംഗീകരിക്കാനാവില്ല. പ്രായാധിക്യവും രോഗവുംമൂലം വേദന അനുഭവിക്കുന്നവരെ മനുഷ്യസാധ്യമായ സംവിധാനങ്ങളുടെ സഹായത്തോടെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്ത് സ്വസ്ഥമായ മരണം അനുവർധിക്കുന്നതിന് പകരം ഉപാധികളോടെ ദയാവധമാകാമെന്ന കോടതി വിധി വിപത്തുകൾക്ക് ഇടവരുത്തുമെന്ന് കെ.സി.ബി.സി. പ്രസിഡന്റ് പറഞ്ഞു.
ഒരു വ്യക്തിയുടെ മരണ താല്പ്പര്യം അനുസരിച്ച് ആ വ്യക്തിക്ക് ഉപാധികളോടെ മരണമാകാമെന്ന് പറയുന്ന കോടതി മരണപത്രമില്ലെങ്കിൽ ബന്ധുക്കൾക്ക് കോടതിയെ സമീപിക്കാമെന്ന് മുന്നോട്ട് വയ്ച്ചിട്ടുളള നിർദേശം ദുരുപയോഗം ചെയ്യാൻ ഇടയുണ്ടെന്നും ഡോ. സൂസപാക്യം പ്രസ്താവനയിലൂടെ പറഞ്ഞു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല് പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.