
അനില്‍ ജോസഫ്
മാനന്തവാടി ; മരണശേഷം മൃതദേഹത്തില്‍ റീത്ത് വക്കരുതെന്ന അപേക്ഷയുമായി വൈദികന്‍റെ വ്യത്യസ്തമായ വില്‍പത്രം. ഇന്നലെ മരണമടഞ്ഞ മാനന്തവാടി രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ജെയിംസ് കുമ്പുക്കിലിന്‍റേതാണ് ഈ അപേക്ഷ.
ശവസംസ്ക്കാര ചടങ്ങുകള്‍ ലളിതമാകണമെന്നും ചരമപ്രസംഗം പാടില്ലെന്നും അദ്ദേഹം വില്‍പത്രത്തില്‍ കുറിച്ചിട്ടുണ്ട്. കുടാതെ റീത്ത് വാങ്ങാന്‍ ഉപയോഗിക്കുന്ന തുക അച്ചന്‍ വിശ്രമ ജീവിതം നയിച്ച വിയാനി ഭവനിലെ ജീവനരുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്നും മൃതസംസ്ക്കാരവുമായി ബന്ധപെട്ട് എത്തുന്നവര്‍ക്ക് ചായ കൊടുക്കാനായുളള തുകയായ 250000 രൂപ ബാങ്കില്‍ നിക്ഷേപിച്ചട്ടുണ്ടെന്നും പറഞ്ഞ് വക്കുന്ന തികച്ചും വ്യത്യസ്തവും മാതൃകാ പരവുമായ കുറിപ്പായാണ് വില്‍പത്രം മാറുന്നത് . കുടാതെ ശവപ്പെട്ടി വിലകുറഞ്ഞതായിരിക്കണമെന്നും അച്ചന്‍ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ 2 വര്‍ഷമായി വിയാനി ഭവനില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു ജയിംസച്ചന്‍. അച്ചന്‍റെ സഹോദരിമാരില്‍ 2 പേര്‍ സന്യാസിനികളാണ്. കുമ്പുക്കില്‍ ജോസഫ് മേരി ദമ്പതികളുടെ മകനായാണ് അച്ചന്‍ ജനിക്കുന്നത്.
വൈദിക പരിശീലന കാലത്ത് തത്വശാസ്ത്രവും ദൈവ ശാസ്ത്രവും ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പൂര്‍ത്തീകരിച്ചു. 1970 ല്‍ പൗരോഹിത്യം സ്വീകരിച്ച അച്ചന്‍ നിരവധി ഇടവകകളില്‍ സേവനം ചെയ്തു. ഇന്ന് രാവിലെ 9 ന് അഭിവന്ദ്യ ജോസ് പെരുതോട്ടം പിതാവാണ് സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.