അനിൽ ജോസഫ്
വെളളറട: തെക്കന്‍ കുരിശുമല തീര്‍ഥാടന കേന്ദ്രത്തില്‍ വാതില്‍ 2020-ക്ക് തുടക്കമായി. കുരിശുമലയില്‍ ഒരു വര്‍ഷം നടപ്പിലാക്കുന്ന വിവിധ കര്‍മ്മ പദ്ധതികളുമായാണ് വാതില്‍ 2020-ക്ക് തുടക്കമായത്. പരിപാടിയുടെ ഭാഗമായി ഭരണഘടനാ മൂല്ല്യങ്ങളും അന്തസത്തയും കാത്തുസൂക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗദ്സമനില്‍ 2020 ജ്യോതകള്‍ തെളിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. കുരിശുമല ഡയറക്ടര്‍ മോണ്‍.വിന്‍സെന്റ് കെ.പീറ്റര്‍ പരിപാടി ജ്യോതി തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ഭാരതത്തില്‍ വിവേചനത്തിന്റെ അതിര്‍വരമ്പുകളില്ലാത്ത, സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും സന്ദേശമാണ് ആവശ്യമെന്ന് മോണ്‍.വിന്‍സെന്റ് കെ.പീറ്റര്‍ പറഞ്ഞു. ഓരോ പൗരനും ഭരണഘടനയുടെ അന്തസത്ത കാത്ത് സൂക്ഷിക്കാനുളള കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിളക്കുകളും മെഴുകുതിരികളും തെളിയിച്ചാണ് സന്യാസിനികളും കുട്ടികളും ഉള്‍പ്പെടെയുളള വിശ്വാസികള്‍ ജ്വാല തെളിയിച്ചത്. ‘ഭരണഘടനാ മൂല്ല്യങ്ങള്‍ സംരക്ഷിക്കപ്പെടണം’ എന്നാവശ്യപെട്ട് തീര്‍ഥാടകരും വിശ്വാസികളും പ്രതിഞ്ജ ചൊല്ലി. എം.യേശുദാസ്, കെ.വി.രാജേന്ദ്രന്‍, കൃഷ്ണന്‍നാടാര്‍, രാജന്‍ അമ്പൂരി, എം.എം.അഗസ്റ്റിന്‍, സജി സൂര്യ, വി.വി.വില്‍ഫ്രഡ്, പ്രസാദ് കുരിശുമല തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുരിശുമല പശ്ചാത്തലമാക്കി പുറത്തിറങ്ങുന്ന വിശ്വപാത സിനിമയുടെ ട്രെയിലറും യോഗത്തില്‍ പുറത്തിറക്കി.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.