
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് പാപ്പാ ഇന്ന് പുതിയ 14 കർദിനാൾമാരെകൂടി നിയമിക്കുന്നതായി പ്രഖ്യാപിച്ചു. സഭയിൽ വിവിധ ദേശങ്ങളിൽ നിന്നുള്ള പ്രാതിനിധ്യവും വൈവിധ്യവും ലക്ഷ്യം വച്ചുള്ളതാണ് പുതിയ നിയമനം. അതുകൊണ്ട് തന്നെ ഇറാഖ്, പാകിസ്താൻ, ജപ്പാൻ, മദഗാസ്‌ക്കർ എന്നിവിടങ്ങളിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തിയാണ് തിരഞ്ഞെടുപ്പു നടത്തിയിരിക്കുന്നത്.
ജൂൺ 29-ന് ആയിരിക്കും ഈ തെരെഞ്ഞെടുത്തവരെ അവരോധിക്കുന്നത് എന്നും പാപ്പാ പ്രഖ്യാപിച്ചു.
1) ഇറാഖിലെ കൽദായ പാത്രിയർക്കീസ് ലൂയി റാഫേൽ.
2) പാകിസ്താനിലെ ആർച്ചുബിഷപ്പ് ജോസഫ് കൌണ്ട്സ്
3) ഹുക്കാനോ, പെറു ആർച്ച് ബിഷപ്പ് പെഡ്രോ ബാരറ്റോ
4) തോമസിന, മഡഗാസ്കർ ആർച്ച് ബിഷപ്പ് ഡിസയർ സരഹാസാന
5) ഒസാക്ക, ജപ്പാൻ ആർച്ച് ബിഷപ്പ് തോമസ് അക്വിനാസ് മായോയോ എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ടവരിൽ പ്രത്യേക ശ്രദ്ധാ കേന്ദ്രങ്ങളാകുന്നവർ.
മറ്റുള്ളവർ:
6) വിശ്വാസ തിരുസംഘത്തലവൻ ലൂയിസ് ലഡാരിയ.
7) റോമാ രൂപതയുടെ വികാരി ജനറൽ ആഞ്ചലോ ഡി ഡോണാറ്റിസ്.
8) സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ രണ്ടാമത്തെ ഇൻ കമാണ്ട് ജിയോവാനി ബെസി
9) പോപ്പിന്റെ ചാരിറ്റി ഓഫീസിന്റെ മേധാവി കോൺറാർഡ് ക്രാജ്വീസ്സ്കി.
10) ലെറിയാ ഫാത്തിമ, പോർച്ചുഗൽ ബിഷപ്പ് അന്റോണിയോ ഡോസ് സാന്റോസ് മാർത്തോ.
11) എൽ അക്വില, ഇറ്റലി ആർച്ച് ബിഷപ്പ് ജൂസപ്പെ പെട്രോക്കി.
80 വയസിന് മുകളിൽ പ്രായമുള്ള മൂന്നു കർദിനാളുമാരും ഇതിൽ പെടുന്നു. സഭയ്ക്ക് നൽകിയ അവരുടെ സേവനത്തിന് അംഗീകാരമായിട്ടാണ് ഇത്.
12) മെക്സിക്കോയിലെ സൽപ്പയിലെ ആർച്ച് ബിഷപ്പ് എമിലിറ്റസായ സെർജിയോ ഒബീസോ റിവേറ.
13) ബൊളീവിയയിലെ കോറോകോറിലെ ബിഷപ്പ് എമിരിറ്റസായ ടോറിബിയോ ടിക്കോണ പോർകോ.
14) സ്പാനിഷ് ക്ലെറേഷ്യനായ ഫാ. അക്വിലിനോ ബോകോസ് മെരിനോ.
2013-ൽ ഒരു കർദിനാളെയും 2017- രണ്ടു കർദിനാൾമാരെയും പാപ്പാ നിയമിച്ചിരുന്നു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.