
തിരുവനന്തപുരം: തിരുവനനന്തപുരം ലത്തീന്‍ അതിരൂപതയുടെ പുതിയ ഫൊറോനയായി കഴക്കൂട്ടം ഫൊറോന രൂപീകരിക്കപ്പെട്ടു. പുതിക്കുറുച്ചി പേട്ട ഫൊറോനകൾ വിഭജിച്ചാണ് കഴക്കുട്ടം ഫൊറോനക്ക് രൂപം നല്‍കിയത്.
കാരമ്മൂട് സെയ്‌ന്റ് വിൻസെന്റ് സെമിനാരിയിൽ നടന്ന പരിപാടി ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം ഉദ്‌ഘാടനം ചെയ്തു. വിശ്വാസികൾക്ക് എപ്പോഴും സ്‌നേഹത്തിന്റെയും കരുണയുടെയും മുഖമായിരിക്കണമെന്ന് ബിഷപ് പറഞ്ഞു. ക്രിസ്‌തു കേന്ദ്രീകൃതമായ പ്രവർത്തനങ്ങളിൽ വിശ്വാസികൾ വ്യാപൃതരാവണമെന്നും ബിഷപ് ഓർമ്മിപ്പിച്ചു.
മുൻ ഡി.ജി.പി. അലക്‌സാണ്ടർ ജേക്കബ്, കേരള സർവ്വകലാശാല പ്രൊ വൈസ് ചാന്‍സലർ ഡോ. എസ്. കെവിൻ ,രൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്‌തുദാസ്[ പുതിയ ഫൊറോന വികാരി ഫാ. ജോര്‍ജ്ജ് പോൾ, സിസ്റ്റർ എസ്. സ്റ്റെല്ല, ഡോ. ആന്റണി റൂഡോൾഫ് തുടങ്ങിയവർ പ്രസംഗിച്ചു.
പേട്ട പുതുക്കുറുച്ചി ഫൊറോനകളുടെ കീഴിലുണ്ടായിരുന്ന 7 ഇടവകകളും 7 ഉപ ഇടവകകളും ഇനി കഴക്കൂട്ടം ഫൊറോനയുടെ ഭാഗമാവും. കഴക്കൂട്ടം സെന്റ് ജോസഫ് ദേവാലയത്തെ ഫൊറോന ദേവാലയമായി പ്രഖ്യാപിച്ചു.
കഴക്കൂട്ടം ഫൊറോന പ്രഖ്യാപനത്തോടെ തിരുവനന്തപുരം ലത്തിൻ രൂപതക്ക് കീഴിലെ ഫൊറോനകളുടെ എണ്ണം 9 ആയി.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.