അനില്‍ ജോസഫ്
പാറശാല: തിരുനാള്‍ വ്യത്യസ്‌തമാക്കാന്‍ ക്രസ്‌ത്യന്‍ കലാരൂപമായ പരിചമുട്ട് കളിയുമായി വ്‌ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തിലെ വിശ്വാസികള്‍. നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ തിങ്കളാഴ്‌ച ആരംഭിക്കുന്ന തീര്‍ഥാടന തിരുനാളിന് മുമ്പായാണ് 200 കലാകരന്‍മാര്‍ അണി നിരക്കുന്ന പരിചമുട്ട് കളി അരങ്ങേറുന്നത്.
വടക്കന്‍ കേരളത്തില്‍ സുറിയാനി ക്രിസ്‌ത്യാനികളുടെ ഇടയില്‍ പ്രചാരത്തിലുളള പുരാതമായ കലാരൂപമാണ് ആറ് മാസത്തെ പരിശീലനത്തിനൊടുവിൽ, തിങ്കളാഴ്‌ച വ്‌ളാത്താങ്കരയിലെ വിശ്വാസികള്‍ അരങ്ങിലെത്തിക്കുന്നത്. മെയ്‌വഴക്കവും ശാരീരിക ക്ഷമതയും ഏറെ ആവശ്യമുളള കലാരൂപത്തെ കഠിനമായ പരിശീലനത്തിനൊടുവിലാണ് വിശ്വാസികള്‍ സ്വായത്തമാക്കിയത്. പരിചമുട്ട് കളിക്ക് വേണ്ടി പ്രത്രേകം വാളും പരിചയും നിര്‍മ്മിച്ചിരുന്നു.
പരിശുദ്ധ കന്യകാ മറിയത്തെ സ്‌തുതിച്ച് കൊണ്ട് ക്രിസ്‌തുവിന്റെ രക്ഷാകര ചരിത്രം പ്രതിപാദിക്കുന്ന 8 മിനിറ്റ് ദൈര്‍ഘ്യമുളള ഗാനമാണ് പരിചമുട്ട് കളിക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.
സാധാരണയായി 10 പേരടങ്ങുന്ന ടീമാണ് പരിചമുട്ട് കളി അവതരിപ്പിക്കുന്നതെങ്കിലും വെല്ലുവിളികള്‍ ഏറ്റെടുത്താണ് ഇടവക വ്യത്യസ്‌തമായ ചിന്തയോടെ ഈ കലാരൂപം കാഴ്‌ചക്കാരുടെ മുന്നിലെത്തിക്കുന്നത്.
ഇടവകയുടെ സഹവികാരി ഫാ.വിപിന്‍ എഡ്‌വേര്‍ഡ് വിശ്വാസികള്‍ക്കൊപ്പം പരിചമുട്ട് കളിയില്‍ പങ്കെടുക്കുന്നുണ്ട്. ആലപ്പുഴ സ്വദേശിയായി വൈദികന്റെ മുന്‍ പരിചയവും പരിചമുട്ട് കളിയോടുളള താല്‍പ്പര്യവുമാണ് ഇടവക വികാരി ഫാ.എസ്.എം. അനില്‍കുമാറിന്റെ അനുവാദത്തോടെ ഇടവകയിലെ വിശ്വാസികളെ ഈ വ്യത്യസ്‌തമായ കലാരൂപം പഠിക്കുന്നതിനും അവതരിപ്പിക്കുന്നതിനും പ്രേരിപ്പിച്ചത്.
തിങ്കളാഴ്‌ച വൈകിട്ട് 6-ന് കലാരൂപം അരങ്ങത്തെത്തുമ്പോള്‍, വിശിഷ്‌ടാഥികളായി നെയ്യാറ്റിന്‍കര എം.എല്‍.എ. കെ. ആന്‍സലന്‍, ഗായകന്‍ കെ.ജെ. മാര്‍ക്കോസ് തുടങ്ങിയവര്‍ ദേവാലയത്തിലെത്തും.
2016-ല്‍ 905 സ്‌ത്രീകള്‍ പങ്കെടുത്ത മാര്‍ഗ്ഗംകളി അവതരിപ്പിച്ച് ലിംഗബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്ക് കടന്ന ദേവാലയം, കഴിഞ്ഞ വര്‍ഷം തൃശൂര്‍ അമല കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് 1150 വിശ്വാസികള്‍ കാന്‍സര്‍ രോഗികള്‍ക്ക് കേശദാനം നടത്തിയും മാതൃക കാട്ടിയിരുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.