സ്വന്തം ലേഖകൻ
ന്യൂഡൽഹി: പട്ന അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള (കോ-അഡ്ജുത്തൂർ) ബിഷപ്പായി മലയാളിയായ ഡോ. സെബാസ്റ്റ്യൻ കല്ലുപുരയെ നിയമിച്ചു. നിലവിൽ പട്ന അതിരൂപതാധ്യക്ഷനായ വില്ല്യം ഡിസൂസ സ്ഥാനമൊഴിയുമ്പോൾ ചുമതലയേൽക്കും.
റോമിലെ പ്രാദേശിക സമയം 3.30-നു ഫ്രാൻസിസ് പാപ്പയാണ് പ്രഖ്യാപനം നടത്തിയത്.
1952-ൽ പാലാ തീക്കോയിയിൽ ജനിച്ച ഡോ. സെബാസ്റ്റ്യൻ കല്ലുപുര നിലവിൽ പട്‌നയിലെ ബക്‌സർ രൂപതയുടെ ബിഷപ്പാണ്.
1984-ൽ കൊട്ടിയൂരിൽ വൈദികപട്ടം സ്വീകരിച്ചു. പട്ന രൂപതയിൽ വൈദികനായിരുന്ന ശേഷം 2009-ലാണ് ബക്സർ രൂപതാധ്യക്ഷനായത്.
പാളയംകോട്ടൈ രൂപതാധ്യക്ഷൻ ജൂഡ് ജെറാൾഡ് പോൾരാജ് വിരമിച്ചതിനെ തുടർന്നു മധുര ആർച്ച് ബിഷപ് ആന്റണി പപ്പുസാമിക്കു രൂപതയുടെ ഭരണച്ചുമതല നൽകി.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.