
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പട്ന അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള (കോ-അഡ്ജുത്തൂർ) ബിഷപ്പായി മലയാളിയായ ഡോ. സെബാസ്റ്റ്യൻ കല്ലുപുരയെ നിയമിച്ചു. നിലവിൽ പട്ന അതിരൂപതാധ്യക്ഷനായ വില്ല്യം ഡിസൂസ സ്ഥാനമൊഴിയുമ്പോൾ ചുമതലയേൽക്കും.
റോമിലെ പ്രാദേശിക സമയം 3.30-നു ഫ്രാൻസിസ് പാപ്പയാണ് പ്രഖ്യാപനം നടത്തിയത്.
1952-ൽ പാലാ തീക്കോയിയിൽ ജനിച്ച ഡോ. സെബാസ്റ്റ്യൻ കല്ലുപുര നിലവിൽ പട്‌നയിലെ ബക്‌സർ രൂപതയുടെ ബിഷപ്പാണ്.
1984-ൽ കൊട്ടിയൂരിൽ വൈദികപട്ടം സ്വീകരിച്ചു. പട്ന രൂപതയിൽ വൈദികനായിരുന്ന ശേഷം 2009-ലാണ് ബക്സർ രൂപതാധ്യക്ഷനായത്.
പാളയംകോട്ടൈ രൂപതാധ്യക്ഷൻ ജൂഡ് ജെറാൾഡ് പോൾരാജ് വിരമിച്ചതിനെ തുടർന്നു മധുര ആർച്ച് ബിഷപ് ആന്റണി പപ്പുസാമിക്കു രൂപതയുടെ ഭരണച്ചുമതല നൽകി.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.