
അനിൽ ജോസഫ്
കൊച്ചി: കോട്ടപ്പുറം രൂപതയുടെ പ്രഥമ മെത്രാനും വരാപ്പുഴ ആർച്ച് ബിഷപ്പുമായിരുന്ന ഡോ. ഫ്രാൻസിസ് കല്ലറക്കലിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി നാളെ ആഘോഷിക്കും. 1968 ജൂൺ 29-ന് വത്തിക്കാൻ സുവിശേഷ പ്രഘോഷണ തിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കർദിനാൾ ഗ്രിഗോറിയോ പിയെത്രോ അഗജിയാനിയനിൽ നിന്നാണ് ഡോ. കല്ലറക്കൽ പൗരോഹിത്യം സ്വീകരിച്ചത്.
1987-ൽ കോട്ടപ്പുറം രൂപതയുടെ ബിഷപ്പായി നിയമിതനായി. 2010-ൽ മാതൃ അതിരൂപതയായ വരാപ്പുഴ അതിരൂപതാ ബിഷപ്പായി. 2016-ൽ വിരമിച്ച ശേഷം അദ്ദേഹം വിശ്രമ ജീവിതം നയിച്ച് വരികയാണ്.
തൃശൂർ ജില്ലയിൽ കോട്ടപ്പുറത്ത് കല്ലറക്കൽ ഔസോയുടേയും ബ്രിജിത്തിന്റെയും മകനായി 1941 ഒക്‌ടോബർ 10 നാണ് ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം 1956-ൽ എറണാകുളം സെന്റ് ജോസഫ് സെമിനാരിയിൽ പഠനം ആരംഭിച്ചു. ആലുവ കാർമ്മൽ ഗിരിയിൽ തത്വശാസ്‌ത്ര പഠനം പൂർത്തീകരിച്ച് ദൈവശാസ്‌ത്ര പഠനം റോമിൽ പൂർത്തിയാക്കി. പൂരോഹിത്യ സ്വീകരണത്തിന് ശേഷം അമേരിക്കയിൽ ഉപരിപഠനം നടത്തി.
ഓച്ചന്തുരുത്ത് പളളി സഹവികാരി, ബിഷപ് ജോസഫ് കേളന്തറയുടെ സെക്രട്ടറി, സോഷ്യൽ ആക്‌ഷൻ ഡയറക്‌ടർ, ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽകോളേജ് ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ തുടങ്ങിയ നിലകളിൽ സ്‌തുത്യർഹമായ സേവനം നടത്തിയിട്ടുണ്ട്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.