
അപ്പോ. പ്രവ. – 12:1-11
2 തിമോ. – 4:6-8,17-18
“ഞാന്‍ ബലിയായി അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു.”
സ്വർഗ്ഗത്തിൽ നിന്നും മനുഷ്യരക്ഷയ്ക്കായി ഭൂമിയിലേക്ക് ലോകരക്ഷകൻ ഇറങ്ങി വന്നത് നമുക്കുവേണ്ടി ബലിയായവനാണ്. ഈ ബലിയുടെ തുടരാവകാശികളാണ് ക്രിസ്തുവിന്റെ അനുയായികളായ നാം. നമ്മെ തന്നെ പൂർണമായി ദൈവത്തിനും , സഹോദരങ്ങൾക്കും വിട്ടുകൊടുക്കേണ്ടവരാണ് നാം ഓരോരുത്തരും അതായത് സ്വയം മുറിക്കപ്പെടേണ്ടവർ.
സ്നേഹമുള്ളവരെ, സ്വയം ബലിയായി തീർന്നവൻ നമ്മെ ബലിയാകാനായി വിളിക്കുകയാണ്. ബലിയെന്തെന്ന് ജീവിതത്തിലൂടെ നമുക്ക് കാണിച്ചുതന്നവൻ. സ്വയം മുറിഞ്ഞുകൊണ്ട് ബലിയായിത്തീർന്ന് നമ്മോട് ബലിയായി മുറിയാൻ പറഞ്ഞവൻ
ബലിയാകുക എന്നത് നിസ്സാരകാര്യമല്ല, മറിച്ച് വിശേഷമായതും, ബുദ്ധിമുട്ടേറിയതുമായ ഒരു കാര്യമാണ്. കർത്താവിന്റെ ശിഷ്യന്മാർ ക്രിസ്തുവിന്റെ ബലിയെ കുറിച്ച് മനസ്സിലാക്കിയതിനാൽ ആ ബലിയിൽ പങ്കുകാരാകുകയാണ്.
ക്രിസ്തുമക്കളായതിനാൽ ബലിയായി തീരാൻ നാം തയ്യാറാകേണ്ടതുണ്ട്. ബലിയിൽ നാം ചെറുതാകുകയും, നമ്മെത്തന്നെ ത്യജിക്കുകയും ചെയ്യേണ്ടതുണ്ട്. വിട്ടുവീഴ്ചയ്ക്കും, ചെറുതാകാനും മനസ്സ് കാണിക്കാത്തവർക്ക് ബലിയാകാൻ സാധ്യമല്ല. സാധ്യമായ ഒരു ബലിയായി മാറാൻ നമുക്ക് കഴിയണം. ചെറുതാകാനും, ത്യജിക്കാനും മനസ്സുള്ള ഒരു ബലിയായി മാറാനായി ശ്രമിക്കാം.
സ്നേഹനാഥ, സ്വയം ത്യജിച്ചുകൊണ്ട് നല്ല ബലിയായി മാറാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.