
ഏശയ്യാ 38,1-6.21-22.7-8
മത്തായി 12 : 1-8
“ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്”
യേശുവിന്റെ ശിഷ്യന്‍മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി. ഇതുകണ്ട ഫരിസേയർക്ക് യേശുവും ശിഷ്യന്മാരും കുറ്റവാളികളായി. അവരോട് യേശു പറയുന്നു : “ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്” എന്നതിന്റെ അർഥം പോയി പഠിക്കുവിനെന്ന്.
ഇന്ന് ക്രിസ്തു എന്നോടും നിങ്ങളോടും ഇതേ കാര്യം ആവശ്യപ്പെടുന്നുണ്ട് – “ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്” ആയതിനാൽ, അതിന്റെ അർഥം പഠിച്ച്, മനസിലാക്കി ജീവിക്കുവിൻ എന്ന്. നമ്മൾ ജീവിതത്തിൽ എന്തിനാണ് പ്രാധാന്യം കൊടുക്കുക – ‘ബലിക്കോ’ അതോ ‘കരുണയ്ക്കോ’.
സത്യത്തിൽ ബലിയും കരുണയും ഒരു തരത്തിൽ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയല്ലേ? കാരണം, “ഞാൻ ബലിയാകാൻ തയാറാകാതെ എങ്ങനെ എനിക്ക് കരുണയാകാൻ സാധിക്കും”. എനിക്കുതോന്നുന്നു, കരുണയാകണമെങ്കിൽ ഞാൻ ബലിയായി മാറിയേ പറ്റുകയുള്ളൂ.
ബലിയാവുക എളുപ്പമല്ല, കാരണം അതിന് ‘സ്വയം നൽകലിന്റെ മനോഭാവം വേണം’. ക്രിസ്തു പറയുന്നതിലെ അർഥം ഒരുപടികൂടി മുന്നിലാണ്. കാരണം, ബലിയാകേണ്ടത് എന്റെ കടമയാണ്. അതുകൊണ്ട്, അതിനെക്കുറിച്ച് കൂടുതൽ ഊറ്റം കൊള്ളേണ്ട എന്ന് സാരം.
ക്രിസ്തു പഠിപ്പിക്കുക നീ കരുണയായി മാത്രം അറിയപ്പെട്ടാൽ മതിയെന്നാണ്. സത്യത്തിൽ നമ്മൾ പലപ്പോഴും വീണുപോകുന്നത് ഇവിടെയാണ്. കാരണം, നാം പലപ്പോഴും ആദ്യം ആഗ്രഹിക്കുക ‘ഞാൻ ബലിയായി തീർന്നത് മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടുത്തനാണ്’. ഇവിടെയാണ് കരുണായകൽ നമ്മുടെ മുൻപിൽ ഒരു വെല്ലുവിളിയാകുന്നത്.
നമുക്ക് ആത്മാർഥമായി പ്രാർത്ഥിക്കാം, കർത്താവേ, സ്വയം നൽകലിന്റെ ബലിയായി ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. മറ്റുള്ളവർക്ക് സാധിക്കുന്ന വിധത്തിലെല്ലാം കരുണയുടെ പ്രതിരൂപമായി ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.