
അനിൽ ജോസഫ്
കൊച്ചി: കോട്ടപ്പുറം രൂപതയുടെ പ്രഥമ മെത്രാനും വരാപ്പുഴ ആർച്ച് ബിഷപ്പുമായിരുന്ന ഡോ. ഫ്രാൻസിസ് കല്ലറക്കലിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി നാളെ ആഘോഷിക്കും. 1968 ജൂൺ 29-ന് വത്തിക്കാൻ സുവിശേഷ പ്രഘോഷണ തിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കർദിനാൾ ഗ്രിഗോറിയോ പിയെത്രോ അഗജിയാനിയനിൽ നിന്നാണ് ഡോ. കല്ലറക്കൽ പൗരോഹിത്യം സ്വീകരിച്ചത്.
1987-ൽ കോട്ടപ്പുറം രൂപതയുടെ ബിഷപ്പായി നിയമിതനായി. 2010-ൽ മാതൃ അതിരൂപതയായ വരാപ്പുഴ അതിരൂപതാ ബിഷപ്പായി. 2016-ൽ വിരമിച്ച ശേഷം അദ്ദേഹം വിശ്രമ ജീവിതം നയിച്ച് വരികയാണ്.
തൃശൂർ ജില്ലയിൽ കോട്ടപ്പുറത്ത് കല്ലറക്കൽ ഔസോയുടേയും ബ്രിജിത്തിന്റെയും മകനായി 1941 ഒക്‌ടോബർ 10 നാണ് ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം 1956-ൽ എറണാകുളം സെന്റ് ജോസഫ് സെമിനാരിയിൽ പഠനം ആരംഭിച്ചു. ആലുവ കാർമ്മൽ ഗിരിയിൽ തത്വശാസ്‌ത്ര പഠനം പൂർത്തീകരിച്ച് ദൈവശാസ്‌ത്ര പഠനം റോമിൽ പൂർത്തിയാക്കി. പൂരോഹിത്യ സ്വീകരണത്തിന് ശേഷം അമേരിക്കയിൽ ഉപരിപഠനം നടത്തി.
ഓച്ചന്തുരുത്ത് പളളി സഹവികാരി, ബിഷപ് ജോസഫ് കേളന്തറയുടെ സെക്രട്ടറി, സോഷ്യൽ ആക്‌ഷൻ ഡയറക്‌ടർ, ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽകോളേജ് ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ തുടങ്ങിയ നിലകളിൽ സ്‌തുത്യർഹമായ സേവനം നടത്തിയിട്ടുണ്ട്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.