
അനിൽ ജോസഫ്
കൊച്ചി: കോട്ടപ്പുറം രൂപതയുടെ പ്രഥമ മെത്രാനും വരാപ്പുഴ ആർച്ച് ബിഷപ്പുമായിരുന്ന ഡോ. ഫ്രാൻസിസ് കല്ലറക്കലിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി നാളെ ആഘോഷിക്കും. 1968 ജൂൺ 29-ന് വത്തിക്കാൻ സുവിശേഷ പ്രഘോഷണ തിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കർദിനാൾ ഗ്രിഗോറിയോ പിയെത്രോ അഗജിയാനിയനിൽ നിന്നാണ് ഡോ. കല്ലറക്കൽ പൗരോഹിത്യം സ്വീകരിച്ചത്.
1987-ൽ കോട്ടപ്പുറം രൂപതയുടെ ബിഷപ്പായി നിയമിതനായി. 2010-ൽ മാതൃ അതിരൂപതയായ വരാപ്പുഴ അതിരൂപതാ ബിഷപ്പായി. 2016-ൽ വിരമിച്ച ശേഷം അദ്ദേഹം വിശ്രമ ജീവിതം നയിച്ച് വരികയാണ്.
തൃശൂർ ജില്ലയിൽ കോട്ടപ്പുറത്ത് കല്ലറക്കൽ ഔസോയുടേയും ബ്രിജിത്തിന്റെയും മകനായി 1941 ഒക്‌ടോബർ 10 നാണ് ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം 1956-ൽ എറണാകുളം സെന്റ് ജോസഫ് സെമിനാരിയിൽ പഠനം ആരംഭിച്ചു. ആലുവ കാർമ്മൽ ഗിരിയിൽ തത്വശാസ്‌ത്ര പഠനം പൂർത്തീകരിച്ച് ദൈവശാസ്‌ത്ര പഠനം റോമിൽ പൂർത്തിയാക്കി. പൂരോഹിത്യ സ്വീകരണത്തിന് ശേഷം അമേരിക്കയിൽ ഉപരിപഠനം നടത്തി.
ഓച്ചന്തുരുത്ത് പളളി സഹവികാരി, ബിഷപ് ജോസഫ് കേളന്തറയുടെ സെക്രട്ടറി, സോഷ്യൽ ആക്‌ഷൻ ഡയറക്‌ടർ, ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽകോളേജ് ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ തുടങ്ങിയ നിലകളിൽ സ്‌തുത്യർഹമായ സേവനം നടത്തിയിട്ടുണ്ട്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.