
ഡീക്കൻ ജിനു റോസ്
മുംബൈ: ദിവ്യകാരുണ്യം സക്രാരിയിലേക്ക് മാറ്റുന്നതിനിടെ അള്‍ത്താരയില്‍ കുഴഞ്ഞുവീണു മരിച്ച ഡീക്കന്‍ ജെറിൻ ജോയ്‌സൺ ചിറ്റിലപ്പിള്ളിക്കു കണ്ണീരോടെ വിട. അന്ധേരി ഈസ്റ്റിലെ സേക്രട്ട് ഹാർട്ട് ചർച്ചിൽ വച്ച് നടന്ന സംസ്കാര ദിവ്യബലിക്ക് കല്യാൺ രൂപതാ ബിഷപ്പ് മാർ തോമസ് ഇലവനാൽ നേതൃത്വം നൽകി. ഷിക്കാഗോ സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് മൃതസംസ്കാര കർമ്മങ്ങൾക്ക് നേതൃത്വം കൊടുത്തു. കൂടാതെ, കാനഡയിലെ മിസിസാഗ രൂപത വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യന്‍ അരിക്കാട്ട്, കല്യാൺ രൂപത വികാരി ജനറാള്‍ മോണ്‍. ഇമ്മാനുവേൽ കടംകാവിൽ തുടങ്ങിയവർ സംസ്കാര ശുശ്രൂഷകളിൽ സഹ കാർമ്മികരായി.
സാകിനാക്ക മേരിമാതാ പള്ളിയിൽ നടന്ന പൊതു ദർശനത്തിനും, അന്ധേരി സേക്രട്ട് ഹാർട്ട് ചർച്ചിലെ മൃതസംസ്കാര ശുശ്രൂഷകൾക്കും വൈദീയകരും, സന്യസ്തരും, വൈദീക വിദ്യാർത്ഥികളുമടക്കം നൂറുകണക്കിനാൾക്കാർ പങ്കെടുത്തു.
ഈ മാസം 20-ന് നെരൂൾ സെന്റ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിലാണ് അദ്ദേഹം കുഴഞ്ഞു വീണത്. ഉടനെതന്നെ അടുത്തുള്ള ടെർണ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷം പൂനയിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മുംബൈ ഹിന്ദുജ ഹോസ്പിറ്റലിലെ ചികിത്സയിലായിരുന്നു ജെറിൻ.
കല്യാണ്‍ രൂപതക്കു വേണ്ടി തിരുപട്ടം സ്വീകരിക്കാനിരിക്കവെയാണ് ഡീക്കന്‍ ജെറിന്റെ ആകസ്മിക വേർപാട്. പൂർണ്ണ ആരോഗ്യവാനാണെന്ന ഡോക്ടർമാരുടെ സാക്ഷ്യപ്പെടുത്തലിന് ശേഷമാണ് പൗരോഹിത്യം നൽകുവാനുള്ള തീരുമാനം ഉണ്ടാവുകയും ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നത്.
ഡീക്കന്‍ ജെറിന്റെ വേർപാടിൽ നീറുന്ന ഓർമ്മകളോടെ പേപ്പൽ സെമിനാരിയിൽ നിന്ന്…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.