
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നെയ്യാറ്റിന്‍കര രൂപതയിലെ രണ്ട് വൈദികരുടെ വിയോഗം നെയ്യാറ്റിന്‍കര രൂപതയെ അക്ഷരാര്‍ത്ഥത്തില്‍ ദുഖത്തിലാഴ്ത്തി. മരിയാപുരം കര്‍മ്മല മാതാ ദേവാലയത്തിലെ വികാരിയായ പളേളാട്ട്യന്‍ സഭാംഗം ബനഡിക്ട് കണ്ണടനും, കീഴാറൂര്‍ വിശുദ്ധ പത്രോസ് ദേവാലയ വികാരി ഫാ.ഡി.ആന്‍റണിയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണമടഞ്ഞത്.
ഇന്നലെ വൈകിട്ട് 6 മണിക്ക് ഹൃദയാഘാതം മൂലമാണ് ഫാ.ബെനഡിക്ട് കണ്ണാടന്‍ മരണമടഞ്ഞത്. അസുഖബാധിതനായിരുന്ന ഫാ.ഡി.ആന്‍റണിയുടെ വിയോഗം 8.30 നായിരുന്നു.
നെയ്യാറ്റിന്‍കര രൂപതയിലെ പുരാതന ദേവാലയമായ മരിയാപുരം പളളി പൊളിച്ച്, 6 മാസം മുമ്പാണ് പുതുക്കി പണിതത്. കൂടാതെ ചത്തിസ്ഗഡില്‍ സേവനത്തിലായിരിക്കുമ്പോള്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ആകുലതകളിലും സങ്കടങ്ങളിലും ഫാ.ബെനഡിക്ട് ഇടപെടുകയും ആശ്വാസം പകരുകയും ചെയ്തിരുന്നു.10 വര്‍ഷമായി സേവനമനുഷ്ടിക്കുകയും, താന്‍ തന്നെ പണിയുകയും ചെയ്ത മരിയാപുരം ദേവാലയത്തില്‍ ഭൗതീകദേഹം എത്തിച്ചപ്പോള്‍ ഇടവക വിശ്വാസികളുടെ ദുഖം അണപൊട്ടി.
തിരുവനന്തപുരം, നെയ്യാറ്റിന്‍കര രൂപതകളില്‍ സേവനം ചെയ്താണ് ഫാ.ഡി.ആന്‍റണി യാത്രയായത്.
വൈദികരുടെ വിയോഗത്തില്‍ നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍, മോണ്‍.ജി.ക്രിസ്തുദാസ് കേരളാ ലാറ്റിന്‍കാത്തലിക് അസോസിയേഷന്‍, കെ.എൽ.സി.ഡബ്ള്യൂ.എ., രൂപതാ പാസ്റ്ററൽ കൗൺസിൽ, എല്‍.സി.വൈ.എം. തുടങ്ങിയ സംഘടനകളും അനുശോചനം രേഖപ്പെടുത്തി.
നാളെ രാവിലെ 10-ന് ശ്രീകാര്യം മണ്‍വിള പളേളാട്ട്യന്‍ ആശ്രമത്തിലാണ് ഫാ.ബെനഡിക്ടിന്‍റെ മൃതസംസ്കാര ചടങ്ങുകള്‍.
വൈകിട്ട് 3.30-ന് നെടുമങ്ങാട് മാണിക്യപുരം കൊച്ചുത്രേസ്യാ ദേവാലയത്തില്‍ ഫാ.ഡി.ആന്‍റണിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കും.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.