Categories: Daily Reflection

ഡിസംബർ 17: യൂദായുടെ സിംഹാസനം

യൂദാ രാജവംശത്തിൽ പിറന്നുവീണ ക്രിസ്തു ഇസ്രയേലിന്റെ പ്രവചനം പൂർത്തീകരിക്കുകയാണ്...

പതിനേഴാം ദിവസം

ക്രിസ്തുവിനെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ സങ്കല്പമാണ് “യഹൂദരുടെ രാജാവെ”ന്നത്. പീലാത്തോസ്, “നീ തന്നെയാണോ യഹൂദരുടെ രാജാവ്?”എന്ന് പ്രത്തോറിയത്തിൽ വെച്ച് ചോദിക്കുന്നുണ്ട്. റോമൻ ഗവർണറായിരുന്ന പീലാത്തോസിന്റെ മനസ്സിൽ അപ്രകാരം ഒരു ചോദ്യമുയരാൻ പല കാരണങ്ങളുമുണ്ടാകും. “എല്ലാവരെയും അടക്കി ഭരിക്കുന്നവനാണ് രാജാവെ”ന്ന് ഏതു നിരക്ഷരനും അറിയാവുന്നതാണ്. പിന്നെ എവിടെയാണ് പീലാത്തോസിന് ഇപ്രകാരമൊരു സന്ദേഹമുണ്ടായത്?

ക്രിസ്തുവിന്റെ ജനനം തന്നെ വിചിത്രമായിരുന്നല്ലോ. “ലോകത്തിന്റെ രാജാവെന്ന് വിശേഷിക്കപ്പെട്ടവൻ”, ജനിച്ചു വീണത് ദാരിദ്ര്യത്തിന്റെ കൂമ്പാരത്തിലാണ്. അവന് കൂട്ടായി രാജ പരിവാരങ്ങളോ, രാജസേനയോ ഉണ്ടായിരുന്നില്ല. കേവലം നാൽക്കാലി മൃഗങ്ങളായ കന്നുകാലികളായിരുന്നു അവന് കൂട്ടുണ്ടായിരുന്നത്. അവനെ സന്ദർശിക്കാൻ വന്നവർ പാവപ്പെട്ടവരായ ആട്ടിടയന്മാരായിരുന്നു. എങ്കിലും, ജ്ഞാനികളും അവനിൽ രാജത്വത്തെ തിരിച്ചറിഞ്ഞിരുന്നു. കുന്തിരിക്കവും മീറയും മാത്രമല്ല, സ്വർണ്ണവും അവർ അവനു കാണിക്കയർപ്പിച്ചു. സ്വന്തമായി ഒരു വീടുണ്ടായിരുന്നോവെന്ന് നിശ്ചയമില്ല. മറ്റുള്ളവരുടെ ആതിഥ്യം സ്വീകരിച്ചാണ് അവൻ തന്റെ ദൈവരാജ്യ പ്രഘോഷണം നടത്തിയിരുന്നത്. വയലുകളും, ലില്ലി പുഷ്പങ്ങളും, കളകളും, വിത്തുകളും, കടലും, മത്സ്യങ്ങളും അവന് എപ്പോഴും പ്രിയപ്പെട്ടതായിരുന്നു. തെരുവ് വീഥികളിൽ അലഞ്ഞു നടന്നിരുന്ന മനുഷ്യമനസ്സിനെ ദൈവഹിതത്തിലേക്ക് അവൻ അടുപ്പിച്ചു. ഇപ്രകാരമുള്ള ഒരുവനെ എങ്ങനെയാണ് രാജാവായിട്ട് അംഗീകരിക്കുന്നത്? ഇതാണ് പീലാത്തോസിനെ കുഴക്കിയത്.

ഉൽപത്തിയുടെ പുസ്തകത്തിൽ യാക്കോബ് തന്റെ പുത്രന്മാർക്ക് അനുഗ്രഹം നൽകുമ്പോൾ, യൂദായുടെ ഗോത്രത്തെ അധികാര സ്ഥാനം നൽകി അലങ്കരിക്കുന്നുണ്ട്: “ചെങ്കോല്‍ യൂദായെ വിട്ടുപോകയില്ല; അതിന്റെ അവകാശി വന്നുചേരുംവരെ അധികാരദണ്ഡ് അവന്റെ സന്തതികളില്‍നിന്നു നീങ്ങിപ്പോകയില്ല. ജനതകള്‍ അവനെ അനുസരിക്കും” (ഉല്‍പത്തി 49:10).

യൂദാ രാജവംശത്തിൽ പിറന്നുവീണ ക്രിസ്തു ഇസ്രയേലിന്റെ പ്രവചനം പൂർത്തീകരിക്കുകയാണ്. സഹോദരന്റെ പാദങ്ങൾ കഴുകുന്ന കൂട്ടുകാരൻ; സമൂഹം ക്രിമിനലുകളായി പരിഗണിച്ച് ചുങ്കക്കാരെയും പാപികളെയും ചേർത്തു പിടിച്ചവൻ; ശിക്ഷിക്കാതെ ക്ഷമിക്കുന്നവൻ; മറ്റുള്ളവരുടെ പാപങ്ങൾക്കായി ശിക്ഷ സ്വയം ഏറ്റെടുക്കുന്നവൻ; പട്ടാളക്കാരും, പരിവാരങ്ങളും, രാജകൊട്ടാരവും ഇല്ലാത്ത നാടോടി – “യഹൂദരുടെ ഈ രാജാവ്” വേറെ ലെവൽ തന്നെ…!

vox_editor

Share
Published by
vox_editor

Recent Posts

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

4 days ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

5 days ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

3 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

3 weeks ago

പരിഷ്‌ക്കരിച്ച പി.ഒ.സി. ബൈബിള്‍ പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ കൊച്ചി: പരിഷ്‌ക്കരിച്ച പി.ഒ.സി. ബൈബിള്‍ പ്രകാശനം ചെയ്തു. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പി.ഒ.സി.യിൽ ജൂൺ…

3 weeks ago