Categories: Daily Reflection

ദൈവസാന്നിധ്യമില്ലാത്ത കൂടാരങ്ങൾ

അവന്റെ സമയം കൂടാരത്തിരുന്നാളല്ല, പെസഹാതിരുന്നാളാണ്‌...

അവർക്കു തെറ്റുപറ്റി, ദുഷ്ടത അവരെ അന്ധരാക്കി. ദൈവത്തിന്റെ നിഗൂഢലക്ഷ്യങ്ങൾ അവർ അറിഞ്ഞില്ല” (ജ്ഞാനം 2:21-22). യഹൂദരുടെ കൂടാരത്തിരുന്നാൾ ദിവസം യേശുവിനെ വധിക്കാൻ അവസരം പാർത്തിരുന്ന യഹൂദജനതതിയുടെ തെറ്റും ഇതായിരുന്നു. അവർ അന്ധരായിരുന്നു, ദൈവത്തിന്റെ നിഗൂഢരഹസ്യങ്ങൾ അറിയാത്തവിധം അന്ധരായ ജനം.

കൂടാരത്തിരുന്നാൾ ദിനത്തിലാണ് യേശുവിനെ വധിക്കാൻ തിരയുന്നത്. ഇസ്രായേൽ ജനം ഈജിപ്തിന്റെ അടിമത്വത്തിൽ നിന്നും മോചിതരായി മരുഭൂമിയിലൂടെ പലായനം ചെയ്യുമ്പോൾ കൂടാരങ്ങളിൽ വസിച്ചിരുന്നതിന്റെ ഓർമ്മയ്ക്കായാണ് ഈ തിരുന്നാൾ ആഘോഷിച്ചിരുന്നത്. ദൈവത്തിനു നന്ദിയർപ്പിച്ച് കൂടാരങ്ങൾ ഉണ്ടാക്കി അതിൽ ഇരുന്നു ദൈവത്തിനു നന്ദിയർപ്പിക്കുകയും തിരുന്നാൾ ആഘോഷിക്കുകയും ചെയ്തിരുന്നു. കൂടാതെ ദേവാലയം ദീപങ്ങൾ കൊട് അലങ്കരിച്ചിരുന്നു. ദൈവത്തിന്റെ സാന്നിധ്യമായ കൂടാരത്തിൽ വസിച്ച് പ്രാർത്ഥിക്കുന്ന കൂടാരത്തിരുന്നാൾ ദിനം ദൈവത്തിന്റെ കൂടാരം മനുഷ്യനായി അവതരിച്ചത് തിരിച്ചറിയാതെ അവനെ വധിക്കാൻ ശ്രമിക്കുന്നു. കൂടാതെ പ്രകാശങ്ങളാൽ പൂരിതമായ ദേവാലയത്തിന്റെ പ്രകാശം ഉള്ളിൽ ഇല്ലാതെ അന്ധകാരം ഉള്ളിൽ ഉള്ളിൽ നിറഞ്ഞ ജനം. തിരുന്നാൾ ആഘോഷങ്ങളിൽ ദൈവിക സാന്നിദ്ധ്യം തിരിച്ചറിയാതെ പോകുന്ന വിരോധാഭാസം.

ജനങ്ങൾ പറയുന്നുണ്ട്, “ഇവൻ എവിടെനിന്നും വരുന്നുവെന്ന് നമുക്കറിയാം, എന്നാൽ ക്രിസ്തു എവിടെ നിന്നാണ് വരുന്നതെന്നു ആരും അറിയുകയില്ലല്ലോ” (യോഹ 7.27). യഥാർത്ഥത്തിൽ അവർ പറഞ്ഞത് അവർക്കുതന്നെ സാക്ഷ്യം നൽകുന്നു. യഥാർത്ഥത്തിൽ ക്രിസ്തുവിനെ അവർ അറിഞ്ഞില്ല. അതുതന്നെയാണ് അവൻ ക്രിസ്തുവാണെന്നതിന്റെ തെളിവും. ഇത്രയും എതിപ്പുകൾക്കിടയിലും അവൻ പഠിപ്പിച്ചുകൊണ്ടേയിരുന്നു, കാരണം അവന്റെ സമയം ആയിട്ടില്ലായിരുന്നുവെന്ന് അവന് അറിയാമായിരുന്നുവെന്ന് വചനം പഠിപ്പിക്കുന്നു.

എന്താണ് അവന്റെ സമയം?
അവന്റെ സമയം കൂടാരത്തിരുന്നാളല്ല, പെസഹാതിരുന്നാളാണ്‌, പെസഹാതിരുന്നാളിൽ പെസഹാ കുഞ്ഞാടായി ഹോമിക്കപ്പെടേണ്ടവനാണ് അവിടുന്നെന്ന് വ്യക്തമായി അറിയാമായിരുന്നു. തിരുന്നാളുകളിൽ, ആഘോഷങ്ങളിൽ, ആരാധനകളിൽ, പ്രാർത്ഥനകളിൽ ഒക്കെ ദൈവത്തിന്റെ സാന്നിദ്ധ്യം അറിയാതെ പോകുന്നത് അവനെ വധിക്കുന്നതിനുതുല്യമാണ്. അവൻ ഇന്നും വചനത്തിലൂടെ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷെ അവന്റെ സാന്നിദ്ധ്യം നമ്മൾ തിരിച്ചറിയാതെ നമ്മുടെ കൂടാരങ്ങൾ കെട്ടി, നമ്മുടെ സ്വപ്നങ്ങൾ പണിത്, അതിൽ കഴിഞ്ഞുകൂടുന്നു, നമ്മുടെ കൂടാരങ്ങളിൽ, നമ്മുടെ സ്വപ്നങ്ങളിൽ ദൈവസാന്നിദ്ധ്യം ഇല്ലാതെപോകുന്നുവെന്ന യാഥാർഥ്യം തിരിച്ചറിയാനും, ദൈവത്തിന്റെ കൂടാരം മനുഷ്യരോടൊപ്പം ആയിരിക്കാൻ പിറന്നവനെ അനുദിനം നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും കൂടെ കൂട്ടുവാനും പരിശ്രമിക്കാം. അന്ധമാക്കുന്ന നമ്മുടെ ജീവിതസാഹചര്യങ്ങളെ നീക്കി ദൈവിക സാന്നിധ്യത്തിൽ ജീവിക്കാനുള്ള ജ്ഞാനവും കണ്ണിന്റെ കാഴ്ചയും നൽകണമേയെന്ന പ്രാർത്ഥന ഹൃദയത്തിൽ സൂക്ഷിക്കാം, അതാണ് ലോകത്തിന്റെ രക്ഷ. “ജ്ഞാനികളുടെ എണ്ണം വർദ്ധിക്കുന്നത് ലോകത്തിന്റെ രക്ഷയാണ്” (ജ്ഞാനം 6:24).

vox_editor

Share
Published by
vox_editor

Recent Posts

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

1 week ago

ശൂന്യമായ കല്ലറ

ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ്‌ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…

2 weeks ago

Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും

ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…

2 weeks ago

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

3 weeks ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

4 weeks ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

1 month ago