Categories: Daily Reflection

ഏപ്രിൽ 13: കയ്യഫാസ്

വളഞ്ഞ വരകളിലൂടെ നേർവര വരക്കുന്നവനാണ് ദൈവം

ഇന്നത്തെ ദിവ്യബലിമധ്യേ, യേശുവിനെ വധിക്കാൻ യഹൂദർ നടത്തുന്ന ആലോചനയെകുറിച്ചാണ് വായിച്ചുകേൾക്കുന്നത് (യോഹന്നാൻ 11:45-56). ആലോചനയ്ക്കിടയ്ക്ക്, “ജനം മുഴുവൻ നശിക്കാതിരിക്കാനായി അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നതു യുക്തമാണെന്ന്” പ്രധാന പുരോഹിതനായ കയ്യഫാസ് ഉപദേശിക്കുന്നു. എന്നാൽ, ഈ ഉപദേശം ഒരു പ്രവചനമായിരുന്നെന്നാണ് സുവിശേഷകൻ സാക്ഷ്യപ്പെടുത്തുന്നത്. പ്രധാന പുരോഹിതൻ, തന്റെ വസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന ഉറീം, തുമീം എന്നിവ വഴിയാണ് ദൈവത്തിന്റെ ഹിതം അറിഞ്ഞു തീരുമാനങ്ങൾ പ്രവചിച്ചിരുന്നത് (പുറ 28:30; സംഖ്യ 27:21). അതനുസരിച്ചായിരുന്നു ദൈവജനമായ ഇസ്രായേൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. ഇതാ ഇവിടെ, പ്രധാന പുരോഹിതൻ കയ്യഫാസ് നൽകിയ ഒരു ഉപദേശം മനുഷ്യരക്ഷയെ സംബന്ധിച്ച്
ദൈവത്തിന്റെ തീരുമാനം വെളിവാക്കുന്ന ഒരു പ്രവചനമായി മാറുന്നു. സുവിശേഷകൻ അല്പംകൂടി വിശദമാക്കികൊണ്ട് പറയുന്നു “ജനത്തിനുവേണ്ടി മാത്രമല്ല, ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചു കൂട്ടുന്നതിന് വേണ്ടിയും”.

കയ്യഫാസിന്റെ വാക്കുകൾക്കു രണ്ട് തരത്തിലുള്ള അർത്ഥതലങ്ങൾ ഉണ്ടായിരുന്നു: ഒന്ന്; യേശുവിന്റെ മരണത്തിലൂടെ രാഷ്ട്രീയമായ സമാധാനവും, അങ്ങനെ ഇസ്രയേലിന്റെ നിലനിൽപ്പും ഉറപ്പാക്കാം എന്ന ഭാവേന കയ്യഫാസ് ആഗ്രഹിച്ചിരുന്നത് യേശുവിനെ കൊന്ന് ആ പ്രശ്നകാരനെ ഒഴിവാക്കുക എന്നായിരുന്നു. രണ്ട്; യേശുവിന്റെ കുരിശിലുള്ള മരണത്തിലൂടെ രക്ഷ സാധ്യമാക്കി, പുതിയ ഇസ്രയേലിന്റെ അടിസ്ഥാനമിടുന്നതിന്റെ പ്രഖ്യാപനമായിട്ടായിരുന്നു ദൈവിക പദ്ധതിയിലെ അർത്ഥം. ഈ രണ്ടാമത്തെ അർത്ഥതലം കയ്യഫാസിനു അറിയില്ലായിരുന്നു. ഒരു പ്രശ്നക്കാരനെ ഒഴിവാക്കാൻ കയ്യഫാസ് നൽകിയ ഉപദേശം, ദൈവം താൻ പദ്ധതിയിട്ടിരിക്കുന്ന രക്ഷയെകുറിച്ചുള്ള പ്രവചനമാക്കി മാറ്റുന്നു. മനുഷ്യൻ കാണുന്നതും തീരുമാനിക്കുന്നതും ഒരു കാര്യം; എന്നാൽ ദൈവം വിഭാവനം ചെയ്യുന്നത് മറ്റൊന്നും.

നാം പലപ്പോഴും കേട്ടിട്ടുള്ള വചനമാണ്, വളഞ്ഞ വരകളിലൂടെ നേർവര വരക്കുന്നവനാണ് ദൈവമെന്ന്. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഏതൊരു സംഭവവും ദൈവത്തിന്റെ പദ്ധതിയുടെ പൂർത്തീകരണമാണ് എന്ന് കാണാൻ സാധിക്കട്ടെ. ഒരു പക്ഷെ, പലതും സംഭവിക്കുമ്പോൾ ഇത് എന്തുകൊണ്ട് എന്ന് ചോദിക്കാനേ മനുഷ്യന് സാധിക്കൂ. എന്നാൽ, ഇതിനും ദൈവിക പദ്ധതിയിൽ ഒരു ലക്ഷ്യമുണ്ടെന്നു മനസ്സിലാക്കാൻ ആഴമായ വിശ്വാസം ആവശ്യമാണ്. ദൈവിക പദ്ധതി നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാകാൻ നമുക്ക് നമ്മെതന്നെ അവിടുത്തെ കരങ്ങളിലേക്ക് വിട്ടുകൊടുക്കാം.

vox_editor

Share
Published by
vox_editor

Recent Posts

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

7 days ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

2 weeks ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

2 weeks ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

3 weeks ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

4 weeks ago

4th Easter Sunday_2026_ഇടയനും ആടുകളും (യോഹ 10:1-10)

പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…

1 month ago