
സ്വന്തം ലേഖകൻ
എറണാകുളം: I can’t breath എന്ന പേരിൽ പേരിൽ സംഗീത വിദ്യാർഥികളായ ഫാ.ജാക്‌സൺ കിഴവനയും, ഫാ.ജെറിൻ പാലത്തിങ്കലും ചേർന്നൊരുക്കിയ ആൽബം വംശീയതക്കെതിരെയുള്ള സമൂഹമനസാക്ഷിയുടെ പ്രതിഷേധമാവുകയാണ്. ‘ജാക്സൺ സേവ്യർ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം ജനങ്ങളിലേക്ക് എത്തിയിരിക്കുന്നത്.
മെയ് 25-ന് അമേരിക്കയിലെ മിനസോട്ടയിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡ് എന്ന വ്യക്തിയുടെ വേദന ഹൃദയത്തെ ഞെരുക്കിയ നിമിഷങ്ങളുടെ ബാക്കിപത്രമാണ് ഈ ഗാനം എന്നാണ് ഇവർ പറയുന്നത്. ഫാ.ജാക്‌സൺ കിഴവനയും, ഫാ.ജെറിൻ പാലത്തിങ്കലും ചേർന്ന് ചിട്ടപ്പെടുത്തിയ ഗാനം ഫാ.കോറോത്ത് ജേക്കബാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഇവർ മൂന്നുപേരും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരാണ്.
സാമൂഹിക പ്രതിബദ്ധത യോടൊപ്പം തന്നെ കലാ മൂല്യത്തിന് വളരെ പ്രാധാന്യം നൽകിയാണ് ഈ ഗാനത്തിന്റെ കമ്പോസിഷൻ നടത്തിയിരിക്കുന്നത്. ‘ബ്ലൂസ്’ പ്രോഗ്രഷനിൽ ‘റെഗ്ഗെ’ റിഥം സമ്മേളിക്കുന്ന രീതിയിലാണ് കമ്പോസിഷൻ. ഈ രണ്ടു സങ്കേതങ്ങളും ഉപയോഗിക്കാൻ കാരണമുണ്ട്. ബ്ലൂസ് 1870-കളിൽ ആഫ്രോ-അമേരിക്കൻ ഇടങ്ങളിൽ രൂപപ്പെട്ടതാണ്. ‘Stories’ നെകാൾ വികാരങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതാണ് പ്രത്യേകിച്ച് ‘ഏകാകിത’ അവതരിപ്പിക്കുന്നതാണ് ബ്ലൂസ് കോമ്പോസിഷൻ. എന്നാൽ 1960-കളിൽ ജമൈക്കയിൽ രൂപപ്പെട്ടതാണ് റെഗ്ഗെ. ഓഫ് ബീറ്റ് സ്വഭാവമുള്ള ഈ സങ്കേതത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ പ്രതിഷേധ ഭാവമാണ് പ്രധാനം. കൊല്ലപ്പെട്ട വ്യക്തിയുടെ സാംസ്കാരിക പശ്ചാത്തലത്തോട് ചേർന്നിരിക്കുന്നു എന്നതാണ് ഈ ഗാനത്തെ പ്രത്യേകതയുള്ളതാക്കുന്നത്.
Falsetto എന്ന വോക്കൽ ടെക്നിക്കും ഈ ഗാനത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സാധാരണ ശബ്ദ പരിധിക്ക് പുറത്ത് പാടേണ്ടി വരുമ്പോൾ ഗായകർ ഈ ടെക്നിക് ഉൾപ്പെടുത്താറുണ്ട് എന്നതാണ് പ്രത്യേകത. ജോർജ് ഫ്ലോയ്ഡ് മരണത്തോട് അനുബന്ധിച്ച് അമേരിക്കയിലും മറ്റെല്ലാ രാജ്യങ്ങളിലും പ്രതിഷേധം ഇരമ്പുന്ന ഈ സമയത്ത് വൈദികരുടെ ഈ ഗാനാവതരണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ജോർജ് ഫ്ലോയ്ഡിന്റെ മരണത്തോടനുബന്ധിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ വീഡിയോ വിചിന്തനവും ഈ ആൽബത്തിൽ ഉൾച്ചേർത്തിട്ടുണ്ട്.
വിയന്ന യൂണിവേഴ്സിറ്റിയിൽ ‘കോറൽ കണ്ടെക്‌ടിങ് ൽ’ മാസ്റ്റേഴ്സ് ചെയ്യുന്ന ഫാ.ജാക്‌സൺ കിഴവനയും, ‘ദ് ബാംഗ്ലൂർ കൺസർവേറ്ററിയിൽ’ മാസ്റ്റേഴ്സ് ചെയ്യുന്ന ഫാ.ജെറിനും മുൻപും ഇത്തരത്തിൽ കാലിക പ്രാധാന്യമുള്ള സംഗീതാവിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.