
ബ്രദർ അഖിൽ ബി.റ്റി.
ക്വീത്തോ( ഇക്വഡോർ): ജോസഫയ്റ്റ്സ് ഓഫ് മുരിയാൾഡോ സന്യാസ സമൂഹത്തിന് പുതിയ സുപ്പീരിയർ ജനറലും കൗൺസിലർമാരും. ഈ മാസം മൂന്നാം തീയതി ആരംഭിച്ച ജനറൽ ചാപ്റ്ററിൽ വച്ച് പുതിയ സുപ്പീരിയർ ജനറൽ ആയി വെരി. റവ. ഫാ. തൂലിയോ ലോക്കേത്തെല്ലി തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനം ഒഴിഞ്ഞ സുപ്പീരിയർ ജനറൽ വെരി. റവ. ഫാ. മാരിയോ അൽദെ ഗാനിയുടെ ഒഴിവിലാണ് പുതിയ ജനറൽ തെരഞ്ഞെടുക്കപ്പെട്ടത്.
സന്യാസ സഭയുടെ ഇരുപത്തി മൂന്നാമത് ജനറൽ ചാപ്റ്ററാണ് കടന്നുപോകുന്നത്. ഫാ. തൂലിയോ സഭയുടെ പതിനൊന്നാമത് സുപ്പീരിയർ ജനറലാണ്.
ഇറ്റലിയിലെ ബെർഗമോയിൽ 1951 ഏപ്രിൽ 6-ന് ജനിച്ച ഫാ. തൂലിയോ 1979 മാർച്ച് 17- ന് വൈദീകനായി അഭിഷിക്തനായി. അദ്ദേഹം 1994 മുതൽ 2006 വരെ സന്യാസ സഭയുടെ ഇറ്റാലിയൻ പ്രൊവിൻഷ്യൽ ആയും 2006 മുതൽ 2012 വരെ ജനറൽ കൗൺസിലർ ആയും 2012 മുതൽ 2018 വരെ ജനറൽ സെക്രെട്ടറി ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ജനറൽ ചാപ്റ്ററിൽ പുതിയ ജനറൽ കൗൺസിലർമാരെയും തിരഞ്ഞെടുത്തു.
വികാരി ജനറൽ – ഫാ. നദീർ പോലെത്തോ (ബ്രസീൽ)
ഇക്കണോമൊ ജനറൽ – ഫാ. ജിയുവാൻ ഫ്ലാരെസ് (ഇക്വഡോർ)
ജനറൽ കൗൺസിലർമാർ – ഫാ. സാൽവത്തോറെ ക്വാർഡോ ( ഇറ്റലി); ഫാ. മിശിഹാ ദാസ് ( ഇന്ത്യ).
ജനറൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഫാ. മിശിഹാ ദാസ് നെയ്യാറ്റിൻകര രൂപതയിലെ നെല്ലിമൂട് ഇടവകാംഗവും മുരിയാൾഡോ സന്യാസ സമൂഹത്തിലെ ഏഷ്യയിൽ നിന്നുള്ള ആദ്യ പുരോഹിതനും ആണ്.
1873 മാർച്ച് 19-ന് ഇറ്റലിയിലെ ടൂറിനിലെ കോളേജിയോ ആർട്ടിജിനെലിയിലെ വിശുദ്ധ യൗസേപ്പ് പിതാവിന്റെ ചാപ്പലിൽ വച്ച് വിശുദ്ധ യൗസേപ്പ് പിതാവിനെ മധ്യസ്ഥനായി തിരഞ്ഞെടുത്തുകൊണ്ടു വിശുദ്ധ ലിയോനാർദ് മുരിയാൾഡോ സ്ഥാപിച്ച സന്യാസ സഭയാണ് ജോസഫൈറ്റ്സ് ഓഫ് മുരിയാൾഡോ. സമൂഹത്തിൽ ബുദ്ധി മുട്ടുകൾ അനുഭവിക്കുന്ന യുവാക്കളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സന്യാസ സഭ ഇന്ന് അമേരിക്ക, മെസിക്സിക്കോ, കൊളമ്പിയ, ഇക്വഡോർ, ചിലെ, അർജന്റീന, സ്പെയിൻ, ബ്രസീൽ, ഇറ്റലി, റൊമാനിയ, അൽബാനിയാ, ഗുനിയാ ബിസാവു, നൈജീരിയ, ഘാന, സിറലിയോൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.