
ഫാ. സൈമൺ പീറ്റർ
വെള്ള നരയുമെല്ലാം എടുത്ത് പറഞ്ഞ് അദ്ദേഹം ഒരു വെള്ളയടിച്ച കുഴിമാടമാണെന്നും വരെ പറയുവാനിടയായി. ചെയ്ത പ്രവൃത്തി തെറ്റെന്ന് തോന്നിയാൽ അത് സൂചിപ്പിക്കാൻ ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്ന കാര്യം ശരി തന്നെ. എന്നാൽ ഈ വിധം പ്രായത്തെപ്പോലും ബഹുമാനിക്കാതെ, അദ്ദേഹം ചെയ്ത സകല നന്മകളെയും മറന്നുള്ള താഴ്ന്ന തരം വിലയിരുത്തലുകൾ മലയാളികൾക്ക് ചേർന്നതാണോ?
ഒരൊറ്റ പ്രവർത്തിയിൽ അദ്ദേഹം മലയാളത്തിനും, കേരളത്തിനും, നമ്മുടെ രാജ്യത്തിനും, ലോകത്തിനും ചെയ്ത സംഭാവനകൾ മറക്കാൻ പാടുണ്ടോ?
ചെറുപ്പം മുതൽ നാം കേട്ടു വളർന്ന ആ സ്വരം, എല്ലാ മതവിഭാഗങ്ങൾക്കും വേണ്ടി അദ്ദേഹം പാടിയ അനശ്വര ഗാനങ്ങൾ, നമ്മൾ കേട്ടുണർന്ന, കേട്ടുറങ്ങിയ ആ സ്വരം മറക്കാൻ പറ്റുമോ?
സിനിമ ലോകത്തിന്, നടി നടൻമാർക്ക്, ഗായകർക്ക്, സംഗീത സിനിമാ സംവിധായകർക്ക്, നമ്മുടെ മതേതര സംസ്കാരത്തിന്, അദ്ദേഹം നൽകിയ സംഭാവനകൾ നമ്മുക്ക് മറക്കാമോ?
ജീവിതത്തിൽ ഒരേ ഒരു തവണയെ ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളു, അത് ഒരു അനാഥാലയിൽ വച്ചാണ്. തെരുവിൽ നിന്ന് എടുത്തു വളർത്തുന്ന ആരോരുമില്ലാത്ത മക്കളെ കാണാൻ അദ്ദേഹം വന്നപ്പോൾ! എന്റെ അറിവിൽ, തനിക്ക് കിട്ടുന്ന വരുമാനത്തിന്റെ വലിയ ഒരു പങ്ക് അനാഥർക്ക് ദാനം ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം.
അദ്ദേഹം പ്രത്യക്ഷപ്പെട്ട ഒരു വേദിയിൽ പോലും തന്റെ കഴിവ് ദൈവം കനിഞ്ഞ് നൽകിയ ഭിക്ഷയാണെന്നും താൻ അതിന് അർഹനല്ലെന്നും അദ്ദേഹം പറയാതിരുന്നിട്ടില്ല. തന്നെ വളർത്തിയ സകലരോടുമുള്ള കടപ്പാട് കണ്ണിരോടെ ഏറ്റുപറയാതെ ഒരിക്കലും ഈ മനുഷ്യൻ ഒറ്റ വേദിയിൽ നിന്നും ഇറങ്ങീട്ടില്ല.
ജീവിതത്തിൽ നമ്മുക്കും തെറ്റുകൾ പറ്റില്ലേ?
വ്യക്തി എന്ന നിലയിൽ ഒരു തെറ്റും അദ്ദേഹത്തിന് പറ്റാൻ പാടില്ലെന്നുണ്ടോ?
ചില നേരങ്ങളിൽ നമ്മളും ഇങ്ങനെയൊക്കെ പെരുമാറിപ്പോകാറില്ലേ?
മറ്റൊരു കാര്യം ഫോട്ടോ എടുത്ത വ്യക്തിയുടെ നിഷ്കളങ്ക ഭാവം നമ്മിൽ ഒരു വേദന ഉണർത്തുമെങ്കിലും, ഒരു പ്രമുഖ വ്യക്തിയുടെ കൂടെ ഒരു സെൽഫിയെടുക്കുമ്പോൾ, അല്ലെങ്കിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ, നമ്മൾ സാധാരണയായി അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം “ഒരു സെൽഫി എടുത്തോട്ടെ” എന്നു ചോദിക്കാറുണ്ട്. ഈ ഒരു വീഡിയോ ദൃശ്യത്തിൽ യുവാവിന്റെ ഭാഗത്തും ഒരു അനൗചിത്യം പ്രതിഫലിച്ച് കാണുന്നുണ്ട് എന്ന് പറയാതെ വയ്യ.
ദാസ് സാറുടെ വെള്ള നിറത്തോടുള്ള ഇഷ്ടത്തെക്കുറിച്ചുള്ള കമന്റുകളോടും ഒരു വിയോജിപ്പ് എനിക്ക് തോന്നുന്നുണ്ട്. അദ്ദേഹം ആ വസ്ത്രം ധരിക്കുന്നത് അദ്ദേഹത്തിന്റെ വിശുദ്ധിയെക്കുറിച്ച് ലോകത്തോട് പറയാനല്ല. മറിച്ച്, എന്റെ അറിവിൽ, ചെറുപ്പത്തിൽ ദാരിദ്യത്തിൽ ജീവിച്ചപ്പോൾ ഒരു വെള്ള ഷർട്ടേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. വസ്ത്രം വെള്ളയാണെങ്കിൽ ഷർട്ട് ഒരെണ്ണമേ ഉള്ളുവെന്ന് മറ്റുള്ളവർ അറിയില്ലല്ലോ! അതിനാൽ അദ്ദേഹം അനുഭവിച്ച ആ ദാരിദ്ര്യത്തിന്റെ, തന്നോട് തന്നെയുള്ള ഓർമ്മപ്പെടുത്തലാണ് വെള്ള നിറത്തോടുള്ള അദ്ദേഹത്തിന്റെ പ്രണയം!
ഈ ഒരൊറ്റ പ്രവൃത്തി കൊണ്ട് സമൂഹമധ്യേ ദാസേട്ടന്റെ സകല വിലയും പോയി എന്നൊക്കെ ചിലർ അഭിപ്രായപ്പെട്ടു കേട്ടു. വ്യക്തികളുടെ ചെറിയ വീഴ്ചകളിൽ അവർ ചെയ്ത സകല നന്മയും മറന്നു പോകുന്നത് നല്ല വിലയിരുത്തലിന്റെ ലക്ഷണമായി എനിക്ക് തോന്നുന്നില്ല.
എത്ര വന്നാലും നമ്മുടെ ഒരേ ഒരു ദാസേട്ടനല്ലേ. ദാസേട്ടനെ ഒത്തിരി സ്നേഹിക്കുന്ന സംഗീതത്തെ സ്നേഹിക്കുന്ന കേരളത്തിലെ നന്മ നിറഞ്ഞ മനസ്സുകൾക്ക് ഇത് സമർപ്പിക്കുന്നു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.