സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: ഫ്രാൻസിസ്ക്കൻ മിഷ്നറീസ് ഓഫ് മേരി സന്യാസ സമൂഹാംഗമായ സിസ്റ്റർ മേരിക്കുട്ടി നിര്യാതയായി. ഇന്ന് രാവിലെ 9 മണിക്ക് കലൂർ സെന്റ് ഫ്രാൻസിസ് സേവ്യേയേഴ്സ് കോൺവെന്റിലായിരുന്നു അന്ത്യം. രക്താർബുദം മൂലം ചികിത്സയിലായിരുന്നു. വയനാട്ടിൽ ആദിവാസി മേഖലയിൽ പ്രവർത്തിച്ചു വരുന്ന വേളയിലായിരുന്നു രക്താർബുദം തിരിച്ചറിയുന്നത്. മൃതസംസ്ക്കാര ശുശ്രൂഷകൾ നാളെ (06.08.22) ശനിയാഴ്ച തോപ്പുംപടി ഔർ ലേഡീസ് കോൺവെന്റിൽ നടക്കും.
നെയ്യാറ്റിൻകര രൂപത സ്ഥാപിതമായതുമുതൽ ബി.സി.സി. മേഖലകളിലൂന്നിയ പ്രവർത്തനങ്ങളിലൂടെ സിസ്റ്റർ മേരിക്കുട്ടിയുടെ സാന്നിധ്യം പ്രകടമായിരുന്നു. ബാലരാമപുരം ഇടവകയിൽ സ്ഥിതിചെയ്യുന്ന സന്യാസ ഭവനത്തിൽ താമസിച്ചുകൊണ്ട് രൂപതയുടെ വിവിധഭാഗങ്ങളിൽ ബി.സി.സി. കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. കുടുംബ സന്ദർശനമായിരുന്നു സിസ്റ്ററിന്റെ പ്രധാന പ്രേക്ഷിത പ്രവർത്തന മേഖല. അങ്ങനെ, ജനകീയായ സന്യാസിനി എന്ന വിശേഷണവും സിസ്റ്ററിന് വിശ്വാസി സമൂഹം നൽകിയിരുന്നു.
മതബോധനത്തിൽ ഫിലിപ്പെയിൻസിൽ നിന്ന് ഉന്നത ബിരുദം നേടിയ ശേഷം കൊച്ചി രൂപതയുടെ മതബോധന റിസോർസ് പേഴ്സനായി പ്രവർത്തനമാരംഭിച്ച സിസ്റ്റർ വരാപ്പുഴ അതിരൂപതയിൽ മതബോധന രംഗം കൂടാതെ ബി.സി.സി. കെട്ടിപ്പടുക്കുന്നതിലും നിറസാന്നിധ്യമായിരുന്നു. തിരുവനന്തപുരം-നെയ്യാറ്റിൻകര രൂപതകളിലായി ജീവിതത്തിന്റെ നല്ലൊരു ഭാഗവും സിസ്റ്റർ ചെലവഴിച്ചിരുന്നുവെന്നതാണ് യാഥാർഥ്യം.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.